വനിത വിശ്രമകേന്ദ്രം ‘വിശ്രമത്തിൽ’
text_fieldsകോട്ടയം: സ്ത്രീസൗഹൃദ-സുരക്ഷ പദ്ധതികളുമായി നാട് മുന്നേറുേമ്പാൾ ലക്ഷങ്ങൾ ചെലവി ട്ട് നിർമിച്ച നഗരത്തിലെ ഏക വനിത വിശ്രമകേന്ദ്രം അടഞ്ഞുതന്നെ. നഗരത്തിൽ രാത്രി എത്ത ുന്ന വനിതകൾക്ക് വിശ്രമിക്കാനും സുരക്ഷിതമായി തങ്ങാനും ഒരിടം എന്ന നിലയിൽ മുനിസിപ്പാലിറ്റി ആരംഭിച്ചതാണിത്.
2009-10ലെ പ്ലാന്‍ ഫണ്ടില്‍നിന്ന് പതിനഞ്ചേമുക്കാല്‍ ലക്ഷം രൂപയും ശുചിത്വ മിഷെൻറ ആറേകാല്‍ ലക്ഷവും ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. മറ്റ് സൗകര്യങ്ങൾക്ക് തനത് ഫണ്ടില്‍നിന്ന് 87,000 രൂപയും ചെലവഴിച്ചു. നഗരസഭ നോര്‍ത്ത് സി.ഡി.എസിന് കരാർ നൽകിയിരുന്നെങ്കിലും പ്രവർത്തനം കാര്യക്ഷമമാകാത്തതിനെത്തുടർന്ന് പൂട്ടുകയായിരുന്നു. രണ്ടുവർഷം കുടുംബശ്രീ ഹോട്ടൽ ആയി പ്രവർത്തിച്ചെങ്കിലും വെള്ളമില്ലാത്തതിനാൽ അതും പൂട്ടി. കിണറുണ്ടായിരുന്നെങ്കിലും വെള്ളം ഉപയോഗയോഗ്യമായിരുന്നില്ല. വാട്ടർ കണക്ഷനെടുത്തതോടെയാണ് ആ പ്രശ്നം തീർന്നത്. നിലവിൽ വിശ്രമകേന്ദ്രത്തിനോടുചേർന്ന് സുഭിക്ഷ പദ്ധതിയുടെ ഭക്ഷണ വിതരണ കൗണ്ടർ പ്രവർത്തിക്കുന്നുണ്ട്.
കോളജ്, സ്കൂള്‍ വിദ്യാര്‍ഥിനികളെയും വിവിധ ഓഫിസുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെയും ലക്ഷ്യമാക്കിയാണ് വിശ്രമകേന്ദ്രം തുടങ്ങിയത്. റെയില്‍വേ സ്റ്റേഷനും സ്വകാര്യ ബസ്സ്റ്റാന്‍ഡും അടുത്തായതിനാൽ സ്ത്രീകൾക്ക് ഏറെ സൗകര്യപ്രദമായിരുന്നു ഇവിടം. സമീപത്ത് പൊലീസ് എയിഡ്പോസ്റ്റ് ഉള്ളതിനാൽ സുരക്ഷ ഉറപ്പ്. വിശ്രമകേന്ദ്രത്തില്‍ നാലുമുറികളാണുള്ളത്. നാല് ടോയ്ലറ്റും. കേന്ദ്രത്തില്‍ പരമാവധി 12 മണിക്കൂര്‍ വരെ ഒരാൾക്ക് ചെലവഴിക്കാം. മണിക്കൂറിന് 10 രൂപയും ടോയ്ലറ്റ് സൗകര്യം മാത്രം ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക ഫീസും ഈടാക്കിയിരുന്നു. അേതസമയം, വനിത വിശ്രമകേന്ദ്രത്തിൽ നഗര ഉപജീവന പദ്ധതിയിൽപെടുത്തി പുതിയ സംരംഭങ്ങൾ തുടങ്ങാൻ നിർദേശങ്ങൾ വന്നിട്ടുണ്ടെന്ന് ചെയർപേഴ്സൻ ഡോ. പി.ആർ. സോന പറഞ്ഞു. ഇക്കാര്യം കൗൺസിലിൽ ചർച്ച ചെയ്യും. കേടുവന്ന മോട്ടോറും വയറിങ്ങും ശരിയാക്കലാണ് ഇനിയുള്ളത്. അത് പൂർത്തിയാക്കിയാലുടൻ കേന്ദ്രം ഉടൻ തുറന്നുകൊടുക്കുമെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.