അപകടമൊഴിയാതെ ജനുവരി; ഇതുവരെ പൊലിഞ്ഞത് 14 ജീവൻ
text_fieldsകോട്ടയം: പുതുവർഷം പിറന്ന് 20 ദിവസമാവുേമ്പാഴേക്കും ജില്ലയിൽ വിവിധ വാഹനാപകടങ്ങള ിലായി മരിച്ചത് 14 പേർ. ശനിയാഴ്ച രാത്രി 11.30ന് ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഏഴിന് ൈവക്കത്തുണ്ടായ അപകടത്തിൽ നാലുപേരും 14ന് ബേക്കർ ജങ്ഷനിലുണ്ടായ അപകടത്തിൽ ഒരാളും 17ന് ചുങ്കത്തുണ്ടായ അപകടത്തിൽ കാൽനടക്കാരനുമാണ് മരിച്ചത്. വൈക്കത്ത് ചേരുംചുവട് പാലത്തിനുസമീപം കാറും സ്വകാര്യബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എറണാകുളം ഉദയംപേരൂർ സ്വദേശികളായ മനക്കപ്പറമ്പിൽ വിശ്വനാഥൻ(65), ഭാര്യ ഗിരിജ (58), മകൻ സൂരജ് (31), വിശ്വനാഥെൻറ അനുജൻ സതീശെൻറ ഭാര്യ അജിത (55) എന്നിവരാണ് മരിച്ചത്. ചേർത്തലയിലെ ക്ഷേത്രത്തിലേക്ക് ദർശനത്തിന് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാറിൽ അമിതവേഗത്തില് വന്ന സ്വകാര്യബസ് പാഞ്ഞുകയറുകയായിരുെന്നന്ന് സമീപവാസികള് പറയുന്നു. കാര് വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരുെട അശ്രദ്ധയാണ് ഈ ദുരന്തത്തിന് വഴിവെച്ചത്.
ബേക്കർ ജങ്ഷനിൽ നാഗമ്പടത്തേക്കുള്ള ഇറക്കത്തിൽ അമിതവേഗത്തിൽ വരിതെറ്റിച്ചെത്തിയ കെ.എസ്.ആർ.ടി.സി ബസാണ് യുവാവിെൻറ ജീവനെടുത്തത്. അപകടത്തിൽ പെരുമ്പായിക്കാട് കിഴക്കാലിക്കൽ വർഗീസ് കുരുവിളയുടെ മകൻ കുരുവിള വർഗീസാണ് (24) മരിച്ചത്. ബസിെൻറ അടിയിൽ കുടുങ്ങിയ ബൈക്കിനെയും യുവാവിനെയും രണ്ട് മീറ്ററോളം വലിച്ചിഴച്ചു. യുവാവ് തൽക്ഷണം മരിച്ചു. കോട്ടയം-മെഡിക്കൽ കോളജ് റോഡിൽ ചുങ്കത്ത് ടോറസ് ഇടിച്ച് ലൈവ് സ്റ്റോക് ഇൻസ്പെക്ടർ ചുങ്കം മള്ളൂശേരി പേരകത്ത് ചന്ദ്രമോഹനാണ് (55) മരിച്ചത്. ഭാര്യക്ക് സുഖമില്ലെന്നറിഞ്ഞ് ജോലിസ്ഥലമായ കാസർകോടുനിന്ന് വീട്ടിലേക്ക് വരുകയായിരുന്നു ഇദ്ദേഹം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിനെ ഓവർടേക്ക് ചെയ്തുവന്ന ടോറസ് ഇടിക്കുകയായിരുന്നു. ചന്ദ്രമോഹൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശനിയാഴ്ച രാത്രി 11.30ന് ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ സ്കൂട്ടറിൽ ചരക്കുലോറി ഇടിച്ചാണ് രണ്ടുപേർ മരിച്ചത്. കുറവിലങ്ങാട് വയലാ വാഴക്കാല കോളനിയിൽ കുന്നുംപുറത്ത് ഹരി (48), കാഞ്ഞിരക്കുളം കോളനിയിൽ മഞ്ജു (50)എന്നിവരാണ് മരിച്ചത്.
ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ പൊലീസ് സ്റ്റേഷനുമുന്നിൽ പാലാ റോഡിൽനിന്ന് കയറിവന്ന സ്കൂട്ടറിനെ കോട്ടയം ഭാഗത്തുനിന്നുവന്ന ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടുപേരും ലോറിക്കടിയിൽപെട്ട് തൽക്ഷണം മരിച്ചു.ഈമാസം ഏഴിന് ചിങ്ങവനത്ത് ബസിടിച്ച് കാൽനടക്കാരനായ പാക്കിൽ പൂവത്തുംമൂട്ടിൽ ഉലഹന്നാൻ പോത്തൻ (61), എട്ടിന് കെ.എസ്.ആർ.ടി.സി ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ ഉദയനാപുരം കച്ചേരിത്തറയിൽ ഗോപി (70), 12ന് പുലർച്ച തലപ്പാറ ജങ്ഷനിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് കടുത്തുരുത്തി റിട്ട. എസ്.ഐ നാരായണെൻറ മകൻ അനന്തു നാരായണൻ (25), അതേദിവസം രാവിലെ പാലാ-മുരിക്കുംപുഴ -കടപ്പാട്ടൂർ റോഡിൽ ബൈക്കും പിക്അപ് വാനും കൂട്ടിയിടിച്ച് പാലാ റോട്ടറി ക്ലബ് ജീവനക്കാരൻ സിബി തോമസ് (44), അന്ന് രാത്രി 11.30ന് തുരുത്തിയിൽ കാറും ജീപ്പും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ കൊട്ടാരക്കര സ്വദേശി വിശ്വനാഥൻ നായർ (74), ഭാര്യ രാധാഭായി (69)എന്നിവരും മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.