നിര്‍ധന കുടുംബത്തിന് വീടൊരുക്കി എരുമേലി ജനമൈത്രി പൊലീസ്
text_fieldsഎരുമേലി: തുണയില്ലാതെ ഷെഡില്‍ ജീവിതം കഴിച്ചുകൂട്ടിയ മാതാവിനും പെണ്മക്കള്ക്കും എര ുമേലി ജനമൈത്രി പൊലീസ് വീട് നിർമിച്ച് നല്കുന്നു.
മുട്ടപ്പള്ളി സ്വദേശിനി കിഴക്കേപ് പാറ ഓമനയും മൂന്ന് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബത്തിനാണ് വീട് നല്‍കുന്നത്. തറക്കല്ലിടീല്‍ വ്യാഴാഴ്ച കഞ്ഞിരപ്പള്ളി ഡിവൈഎസ്.പി ഗിരീഷ് പി. സാരഥി നിര്‍വഹിച്ചു. ഭര്‍ത്താവ് ഉപേക്ഷിച്ച ഓമനയുടെ മകനും മരിച്ചതോടെ കൂലിപ്പണി ചെയ്താണ് മറ്റ് മക്കളെ വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ പെണ്മക്കള്ക്ക് നല്ല വിദ്യാഭ്യാസം നല്കാന് ഓമനക്ക് കഴിഞ്ഞെങ്കിലും കയറിക്കിടക്കാന്‍ സുരക്ഷയുള്ള വീട് സ്വപ്നം മാത്രമായി അവശേഷിക്കുകയായിരുന്നു.
ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസര്‍മാരായ സെബീര്‍ മുഹമ്മദ്, കെ.എസ്. ഷാജി എന്നിവരുടെ ഭവന സന്ദര്‍ശനത്തിനിടെയാണ് ഓമനയുടെയും മക്കളുടെയും അവസ്ഥ അറിയുന്നത്. മുന്‍ സി.ഐ ദിലീപ് ഖാൻ, എസ്.ഐ പി.എസ്. വിനോദ് എന്നിവരടങ്ങുന്ന പൊലീസ് സംഘം ഇവര്‍ക്ക് വീടുവെച്ച് നല്‍കുകയെന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എരുമേലി, മുക്കൂട്ടുതറ വ്യാപാരി വ്യവസായികളും സന്നദ്ധപ്രവര്‍ത്തകരും സഹായവുമായി മുന്നോട്ട് എത്തിയതോടെ വീട് യാഥാർഥ്യമാവുകയായിരുന്നു. കെ.എസ്. ഹനീഫ, വീട് നിർമാണ കമ്മിറ്റി കണ്‍വീനര്‍ എം.ആർ. ഷാജി, ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസര്‍മാരായ സെബീര്‍ മുഹമ്മദ്, കെ.എസ്. ഷാജി, വാര്‍ഡ് അംഗം കുഞ്ഞമ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് മുജീബ് റഹ്മാന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.