Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പദ്ധതികളില്ലാതെ പഞ്ചായത്തുകൾ
cancel

കോട്ടയം: ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ പ്രളയ കണക്കെടുപ്പിന് നിയോഗിച്ചതോടെ തദ്ദേ ശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾ ഇഴയുന്നു. മുന്‍കാലങ്ങളില്‍ റവന്യൂ വകുപ്പ് ഉദ്യ ോഗസ്ഥര്‍ ചെയ്തിരുന്ന ജോലികൾക്ക് ഇത്തവണ പഞ്ചായത്ത് ജീവനക്കാരെ നിയോഗിച്ചതാണ് പല പഞ്ചായത്തുകളിലും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് ആരോപണമുണ്ട്. 2019-20ലെ പദ്ധതി വിവരങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി വെള്ളിയാഴ്ച അവസാനിപ്പിച്ചപ്പോള്‍ ജില്ലയില്‍ അഞ്ച് പഞ്ചായത്തുകള്‍ക്ക് കടമ്പ കടക്കാനായില്ല. പള്ളിക്കത്തോട്, കൂരോപ്പട, മേലുകാവ്, കടുത്തുരുത്തി, കല്ലറ പഞ്ചായത്തുകൾക്കാണ് നിശ്ചിത സമയത്ത് പദ്ധതി സമര്‍പ്പിക്കാന്‍ കഴിയാഞ്ഞത്.ഈ പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരുടെ കുറവാണ് ഇതിന് കാരണമെന്ന് ജനപ്രതിധിനികൾ പറയുന്നു. തിങ്കളാഴ്ച ആസൂത്രണ സമിതി ചേരാനിരിെക്കയാണിത്. ഇതുമൂലം പഞ്ചായത്തിെൻറ ഫണ്ട് വിനിേയാഗം അടക്കമുള്ള കാര്യങ്ങൾക്ക് തടസ്സം നേരിടും.

പദ്ധതി തയാറാക്കേണ്ട കാലയളവിലെ ഒന്നരമാസം പഞ്ചായത്തിലെ ഒന്നൊഴികെയുള്ള പ്രധാന ജോലിക്കാരെ മുഴുവന്‍ പ്രളയ കണക്കെടുപ്പിന് നിയോഗിച്ചത് തിരിച്ചടിയായെന്ന് പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജിജി അഞ്ചാനി പറഞ്ഞു. കൂരോപ്പട പഞ്ചായത്തില്‍ റവന്യൂ, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ നാലു പേരെയാണ് പ്രളയ കണക്കെടുപ്പിനായി മാറ്റിയത്. പദ്ധതി നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ട ചുമതല വഹിക്കേണ്ടിയിരുന്നവരായിരുന്നു ഇവർ.കല്ലറ പഞ്ചായത്തില്‍ അസി. എന്‍ജിനീയറുടെ അഭാവമാണ് തിരിച്ചടിയായത്. യഥാസമയം നിര്‍വഹണ ജോലികള്‍ പൂര്‍ത്തിയാക്കാൻ ഇത് തടസ്സമായി. കടുത്തുരുത്തിയില്‍ ചില പദ്ധതികളുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട നിസ്സാര കാരണങ്ങള്‍ തിരിച്ചടിയായി. മേലുകാവിലും ഇത്തരം പ്രശ്‌നങ്ങളാണ് കാരണമായതെന്നാണ് സൂചന. പ്രളയ കണക്കെടുപ്പിനായി പഞ്ചായത്ത് ഉദ്യോഗസ്ഥരെ നിയമിച്ചതിനെതിരെ നേരേത്ത പരാതി ഉയര്‍ന്നിരുന്നു. രേഖകള്‍ സമര്‍പ്പിച്ച പഞ്ചായത്തുകളില്‍ പലതിെൻറയും പദ്ധതികള്‍ തട്ടിക്കൂട്ടാണെന്നും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story