ഈരാറ്റുപേട്ടയിലെ റോഡുകൾ കുഴിയിൽനിന്ന് കുഴിയിലേക്ക്
text_fieldsഈരാറ്റുപേട്ട: പൊതുമാരാമത്ത് വകുപ്പിെൻറയും നഗരസഭയുടെയും മിക്ക റോഡുകളും പൊട്ടി പ്പൊളിഞ്ഞിട്ടും അധികൃതർക്ക് ഒരു കുലുക്കവുമില്ല. ഒരു കുഴിയിൽനിന്ന് മറ്റൊരു കുഴി യിലേക്ക് എന്നതാണ് റോഡിെൻറ അവസ്ഥ. അപകടങ്ങൾക്കും ഒരു കുറവുമില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെയും അപകടത്തിൽപെടുന്നത്. ഏറ്റവും കൂടുതൽ വാഹനങ്ങൾ സഞ്ചരിക്കുന്ന ഈരാറ്റുപേട്ട-വാഗമൺ റോഡ് തകർന്നിട്ട് മാസങ്ങളെയായി. സെൻട്രൽ ജങ്ഷനിൽനിന്നുള്ള പ്രൈവറ്റ് ബസ്സ്റ്റാൻഡ് റോഡിൽ കുരിക്കൾ നഗറിന് സമീപം റോഡ് തകർന്നിട്ടും നാളുകളേറെയായി.
കൂടാതെ കടുവാമൂഴി-സബ് സ്റ്റേഷൻ റോസ്, നഗരസഭ കാര്യാലയം-നടയ്ക്കൽ റോഡ്, ഈലക്കയം-ഇടകളമറ്റം റോഡ്, വട്ടക്കയം-വാഴമറ്റം റോഡ്, നാടയ്ക്കൽ-കാരയ്ക്കാട് റോഡ്, ചേന്നാട് കവല-മന്തകുന്ന് റോഡ് എന്നീ റോഡുകളിൽ കാൽനടപോലും ദുഷ്കരമാണ്. ഈ റോഡുകളുടെയെല്ലാം നവീകരണത്തിന് വിവിധ സമയങ്ങളിൽ ഫണ്ട് അനുവദിെച്ചങ്കിലും പണി പൂർത്തീകരിക്കുന്ന കാര്യത്തിൽ തീരുമാനവുമുണ്ടായിട്ടില്ല. നഗരത്തിലെ റോഡുകൾ നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.