മീറ്ററായി: ഓട്ടോക്കാർ മാറി; നിരക്കും കുറഞ്ഞു
text_fieldsകോട്ടയം: മീറ്റർ ഘടിപ്പിച്ച് ഓടുന്നതിനോട് വിമുഖത കാട്ടിയിരുന്ന ഓേട്ടാക്കാർക്ക ് മാറ്റം. യാത്രതുടങ്ങുേമ്പാൾ തന്നെ മീറ്ററിടാൻ നിർബന്ധിക്കുന്ന യാത്രക്കാർക്ക് നഗ രത്തിൽ നിരക്കുകുറച്ച് ഓട്ടം. മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയതോ ടെയാണ് നിരക്കിൽ പ്രകടമായ മാറ്റമുണ്ടായത്. മീറ്റർ ഘടിപ്പിക്കാത്തതും ടൗൺപെർമിറ്റ് ഇല്ലാത്തതുമായ 70ഓളം ഓട്ടോകൾക്കെതിരെ നടപടിയെടുക്കുകയും 20 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നഗരത്തിെലത്തിയ കടുത്തുരുത്തി സ്വദേശിയുടെ അനുഭവത്തിൽ നിരക്കിൽ പ്രകടമായ മാറ്റമാണ് കണ്ടത്. നാഗമ്പടം സ്റ്റാൻഡിൽനിന്ന് ഈരയിൽക്കടവിലേക്ക് ഓട്ടംവിളിച്ചു. നാഗമ്പടം സ്റ്റാൻഡിൽനിന്ന് യാത്ര തുടങ്ങിയപ്പോൾ മീറ്ററിടാൻ ഓട്ടോഡ്രൈവർ വിസമ്മതിച്ചു. അൽപം മുന്നോട്ടുപോയപ്പോൾ മീറ്ററിട്ടില്ലെങ്കിൽ പണം തരില്ലെന്ന് പറഞ്ഞതോടെ രൂക്ഷമായി നോക്കി. പെട്ടെന്ന് വാഹനം നിർത്തി മീറ്ററിട്ടു.
സ്ഥലത്തെത്തിയപ്പോൾ മീറ്റർ 28.50 രൂപയാണ് കാണിച്ചത്. 30 രൂപ കൊടുത്തുപ്പോൾ മറുപടി പറയാതെ വാങ്ങി മടങ്ങി. നേരേത്ത ഇതേയാത്രക്ക് 50 രൂപയാണ് ഈടാക്കിയിരുന്നത്. മീറ്റർ ഇടാൻ ആദ്യമൊന്ന് മടിച്ചുനിന്ന ഓട്ടോക്കാർ ഇപ്പോൾ മീറ്ററുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. പലയിടത്തും യാത്രക്കാർ നിർബന്ധം പിടിക്കുന്നതാണ് കാരണം. ഇതിനൊപ്പം, ടൗൺപെർമിറ്റ്, മീറ്റർ ഘടിപ്പിക്കൽ എന്നിവയിൽ മോട്ടോര്‍ വാഹനവകുപ്പിെൻറ കര്‍ശന നിരീക്ഷണവും ഓട്ടോക്കാർക്ക് പേടിയായി. ആദ്യദിനങ്ങളില്‍ നല്ലൊരു വിഭാഗവും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെയും അധികകൂലി വാങ്ങിയും യാത്രക്കാരെ ചൂഷണം ചെയ്തു. എന്നാല്‍, യാത്രക്കാര്‍ കര്‍ശനമായി മീറ്റര്‍ ഇടണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഡ്രൈവര്‍മാര്‍ നിയമം പാലിച്ചുതുടങ്ങിയത്.
നഗരത്തിലെ ഡ്രൈവര്‍മാരുടെ പ്രധാന ആവശ്യമായ ടൗൺപെര്മിറ്റ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ എന്‍ഫോഴ്സ്മെൻറ് ആര്.ടി.ഒ ടോജോ എം. തോമസിെൻറ നേതൃത്വത്തില്‍ സ്ക്വാഡുകള്‍ പരിശോധന നടത്തി കർശനനടപടിയെടുക്കുന്നതും അനുകൂലമായി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലയിലെ മുഴുവന്‍ ഓട്ടോകളിലും മീറ്റര്‍ നിര്‍ബന്ധമാക്കി കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഓട്ടോക്കാര് സഹകരിച്ചില്ല. പിന്നീട് നിലപാടിൽ മാറ്റമില്ലെന്ന് കലക്ടർ പ്രഖ്യാപിച്ചതോടെ നാലുദിവസം നടത്തിയ പണിമുടക്ക് പിൻവലിച്ച് മീറ്ററിട്ട് ഓടാമെന്ന് സമ്മതിക്കുകയായിരുന്നു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനൊപ്പം, റിട്ടേണ്‍ ഓട്ടത്തിനു സാധ്യതയില്ലാത്ത സ്ഥലങ്ങളിലേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ അനുവദിച്ച മിനിമം ചാര്‍ജായ 25 രൂപ കഴിഞ്ഞുവരുന്ന തുകയുടെ 50 ശതമാനം അധികമായി ഈടാക്കുമെന്നതാണു പ്രധാന വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.