ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി
text_fieldsകോട്ടയം: നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ ം പിടികൂടി. പഴകിയ ചോറ്, ബീഫ്, അച്ചാറ്, ഫ്രൈഡ് റൈസ്, ന്യൂഡിൽസ്, മോര് എന്നിവയാണ് നഗരത്ത ിലെ വിവിധ ഹോട്ടലുകളിൽനിന്ന് കണ്ടെടുത്തത്. പല തവണ ഉപയോഗിച്ച എണ്ണയും പിടിച്ചെടു ത്തു. വ്യാഴാഴ്ച രാവിലെ മൂന്നു സംഘമായി തിരിഞ്ഞായിരുന്നു റെയ്ഡ്. വേമ്പനാട്ട് റിസോർട്ട്, വിൻസർ കാസിൽ, ന്യൂ ഭാരത്, ഏദൻ ടീ ഷോപ് എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയതെന്ന് നഗരസഭ അധികൃതർ അറിയിച്ചു. വിവിധ ഭക്ഷണങ്ങൾക്ക് ചേരുവയായി ചേർക്കുന്നവയും മീൻ തുടങ്ങിയവയും പിടിച്ചെടുത്തവയിൽെപടുന്നു. ആദ്യഘട്ടമെന്ന നിലയിൽ ഇവരിൽനിന്ന് പിഴയീടാക്കി.
പരിശോധന തുടരുമെന്നും വീഴ്ച കെണ്ടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ജോസഫ് പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്യുന്നതും പരിഗണനയിലാണെന്ന് നഗരസഭ അധികൃതർ പറഞ്ഞു. പടിഞ്ഞാറെ നടയിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ ശുചിത്വരഹിത അന്തരീക്ഷത്തിലാണു ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയിരുന്നു. ഇതടക്കം മോശം അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തുടർപരിശോധനകളിൽ പരിസരം അടക്കം വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കിൽ ഇത്തരം ഹോട്ടലുകൾക്ക് അടച്ചുപൂട്ടൽ േനാട്ടീസ് നൽകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. നഗരത്തിൽ മൂന്നു സംഘമായി തിരിഞ്ഞായിരുന്നു പരിശോധന.
ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശിെൻറ നേതൃത്വത്തിലുള്ള സംഘം കോടിമതയിലും ജേക്കബ്സണിെൻറ നേതൃത്വത്തിൽ മാർക്കറ്റ് പ്രദേശത്തും സൈനുദ്ദീൻ ടൗണിലെ ഹോട്ടലുകളിലുമാണു പരിശോധന നടത്തിയത്. അഞ്ച് ഹെൽത്ത് ഇൻസ്പെക്ടർമാർക്കൊപ്പം ആറ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും റെയ്ഡിൽ പങ്കെടുത്തു. നഗരത്തിലെ ത്രീസ്റ്റാർ ഹോട്ടലുകൾ അടക്കമുള്ളവയിൽനിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടിയിരിക്കുന്നത്. നഗരത്തിലെ പല സ്ഥാപനങ്ങളിലും പഴകിയ ഭക്ഷണങ്ങൾ നൽകുന്നുവെന്ന് പരാതിയുണ്ടായിരുന്നു. ചെറുസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുന്ന നഗരസഭ, വൻകിട ഹോട്ടലുകളിലേക്ക് കയറാൻ മടിക്കുകയാണെന്നും ആക്ഷേപം ഉണ്ടായിരുന്നു. ഇൗ സാഹചര്യത്തിലാണ് വ്യാഴാഴ്ച വൻകിട ഹോട്ടലുകളിലടക്കം പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.