ലോവർപെരിയാർ ഡാം പ്രതിസന്ധിയിലേക്ക്
text_fieldsചെറുതോണി: കഴിഞ്ഞ കാലവർഷത്തിലുണ്ടായ മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും ഇടു ക്കിയിലെ അണക്കെട്ടുകളിൽ ചളിയും മണ്ണും അടിഞ്ഞ് സംഭരണശേഷി വൻതോതിൽ കുറഞ്ഞു. ഇടുക് കിയിലെ എട്ട് അണക്കെട്ടുകളിലും ചളി വന്നടിഞ്ഞിരിക്കുകയാണ്. ഏറ്റവും കൂടുതൽ ചളി അടി ഞ്ഞത് ലോവർപെരിയാർ അണക്കെട്ടിലാണ്. കല്ലാർകുട്ടി, മാട്ടുപ്പെട്ടി, കുണ്ടള, ആനയിറങ്കൽ, പൊന്മുടി എന്നിവിടങ്ങളിലാണ് ഇതുകഴിഞ്ഞാൽ കൂടുതൽ മണലും മണ്ണും വന്നടിഞ്ഞത്. ഇവിടങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു.
ചളിയും മണ്ണും നീക്കാൻ സർക്കാൻ നടപടി സ്വീകരിക്കാത്തതിനാൽ ഡാമുകളെല്ലാം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജലസംഭരണികളിൽ ലക്ഷക്കണക്കിനു രൂപയുടെ മണലാണ് കെട്ടിക്കിടക്കുന്നത്. അടിഞ്ഞ മണൽ നീക്കം ചെയ്യുന്നതിനും വിൽക്കുന്നതിനും സർക്കാർ പ്രാഥമിക നടപടി സ്വീകരിച്ചെങ്കിലും വനംവകുപ്പിെൻറ എതിർപ്പുമൂലം നടന്നില്ല. ചെറിയ മഴ ലഭിച്ചാൽപോലും ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കാൻ കഴിയുന്നില്ലെന്ന് വൈദ്യുതി ബോർഡ് ജീവനക്കാർ പറയുന്നു. ഇതുമൂലം ലക്ഷക്കണക്കിണക്കിനു രൂപയുടെ വൈദ്യുതി ഉൽപാദിപ്പിക്കേണ്ട വെള്ളമാണ് ഒഴുക്കിക്കളയുന്നത്. ചില ഡാമുകൾ പൂർണമായി വറ്റിയപ്പോൾ മറ്റുള്ളവയിൽ വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാൻ സാധിക്കുന്നില്ല. ഇടുക്കിയിൽ പ്രധാനപ്പെട്ട അഞ്ച് ഡാമുകളിലെ വെള്ളം പരമാവധി വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായതിനു താഴെയാണെന്നാണ് റിപ്പോർട്ട്.
മാലിന്യവാഹിനിയായ ലോവർപെരിയാർ അണക്കെട്ട് വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഡാമിനുതാഴെ ദിനംപ്രതി നൂറുകണക്കിന് ജനങ്ങൾ കുടിവെള്ളത്തിനും കുളിക്കുന്നതിനും ഉപയോഗിക്കുന്ന പെരിയാറിൽ ടൺ കണക്കിനു മാലിന്യം കെട്ടിക്കിടക്കുകയാണ്. ഹോട്ടൽ മാലിന്യം, അറവുശാല മാലിന്യം, ചത്തമൃഗങ്ങൾ, പ്ലാസ്റ്റിക്, കീടനാശിനി, കുപ്പികൾ തുടങ്ങിയവ കുമിഞ്ഞ് ദുർഗന്ധം വമിച്ചുതുടങ്ങി. മൂക്ക് പൊത്താതെ ഇതുവഴി യാത്ര ചെയ്യാനാവില്ല. ഇടുക്കി-നേര്യമംഗലം സംസ്ഥാന പാതയിലൂടെ യാത്ര െചയ്യുന്നവർ ലോവർ പെരിയാറിൽ എത്തുേമ്പാൾ കാഴ്ച കണ്ട് വിശ്രമിച്ച് യാത്ര തുടരുകയായിരുന്നു പതിവ്. ഇപ്പോൾ മാലിന്യത്തിെൻറ ദുർഗന്ധം മൂലം വാഹനങ്ങൾ നിർത്തുക പോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. എറണാകുളം ജില്ലയുടെ മുഖ്യകുടിവെള്ള േസ്രാതസ്സായ പെരിയാറിലെ ജലം മലിനമായതോടെ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.