കെ.കെ റോഡിെൻറ സംരക്ഷണഭിത്തി തകർന്ന സംഭവം: വാട്ടർ അതോറിറ്റിയും ഇറിഗേഷൻ വകുപ്പും കുറ്റക്കാരെന്ന് ദേശീയപാത വിഭാഗം
text_fieldsകോട്ടയം: മണർകാട് ഐരാറ്റുനടയിൽ കെ.കെ റോഡിെൻറ സംരക്ഷണഭിത്തി തകർന്ന സംഭവത്തി ൽ വാട്ടർ അതോറിറ്റിയെയും ഇറിഗേഷൻ വകുപ്പിനെയും കുറ്റെപ്പടുത്തി പി.ഡബ്ല്യു.ഡി ദേശീ യപാത വിഭാഗം. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ചോർന്നതും സംരക്ഷണഭിത്തി ക്ക് താഴെയായുള്ള തോട് ഇറിേഗഷൻ വകുപ്പ് തെളിച്ചതുമാണ് കൽക്കെട്ട് തകരാൻ കാരണ മെന്ന് ദേശീയപാത അധികൃതർ ആരോപിക്കുന്നു.പ്രളയത്തിൽ ഈ ഭാഗത്തെ റോഡിെൻറ തിട്ട തകർന്നതിനെ തുടർന്ന് ആഴ്ചകൾക്ക് മുമ്പ് പൂർത്തിയാക്കിയ സംരക്ഷണ ഭിത്തിയാണ് ബുധനാഴ്ച വൈകീട്ട് തകർന്നത്. ശബരിമല ഫണ്ടിൽ ഉൾപ്പെടുത്തി ഒമ്പതു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു സംരക്ഷണഭിത്തി നിർമിച്ചത്.
ഭിത്തിക്കൊപ്പം ട്രാൻസ്ഫോർമർ പാടത്തേക്ക് ചരിഞ്ഞ് വൈദ്യുതി കമ്പികൾ പൊട്ടിവീഴുകയും ചെയ്തിരുന്നു. സംഭവത്തെതുടർന്ന് കെ.കെ റോഡിൽ ഏറെനേരം ഗതാഗതം തസ്സപ്പെടുകയും വൈദ്യുതി ബന്ധം തകരാറാകുകയും ചെയ്തു. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്നാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.വ്യാഴാഴ്ച എൻ.എച്ച് വിഭാഗം എക്സി.എൻജിനീയറും അസി.എക്സിക്യൂട്ടിവ് എൻജിനീയറും സ്ഥലം സന്ദർശിച്ചു. വീഴ്ചയിെല്ലന്നാണ് ഇവരുെട വിലയിരുത്തൽ. വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ആഴ്ന്നിറങ്ങി മതിലിനടിയിലെ മണ്ണ് ഒലിച്ചുേപായതാണ് അപകടകാരണമെന്ന് ഇവരുടെ വിലയിരുത്തൽ. മതിൽ ഇരുത്തുകയായിരുന്നു, തകർന്നിട്ടില്ല. ഇതിനു താഴത്തെ തോടിന് ആഴം വർധിപ്പിച്ചതും മണ്ണൊഴിക്കിന് ഇടയാക്കിയതായി ഇവർ പറഞ്ഞു.
മഴയുണ്ടായാൽ ഈഭാഗം വീണ്ടും തകരുമെന്നാണ് ഇവരുടെ നിഗമനം. ഈ സാഹചര്യത്തിൽ സംരക്ഷണഭിത്തി ബലപ്പെടുത്താൻ പുതുമാർഗം തേടും. ഷീറ്റ് പൈലിങ് നടത്തിയാലും െവള്ളം കെട്ടിനിൽക്കാൻ ഇടയുള്ളതിനാൽ പ്രയോജനപ്പെടില്ലെന്ന് കണ്ടതോടെയാണ് മറ്റ് മാർഗങ്ങൾ േതടുന്നത്. ഇത്തരം സ്ഥലങ്ങളിൽ വിജയരമായ രീതിയിൽ സംരക്ഷണഭിത്തി നിർമിച്ച ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീലങ്കൻ കമ്പനി അധികൃതർ െവള്ളിയാഴ്ച സ്ഥലം സന്ദർശിക്കും. ഇവരുടെകൂടി അഭിപ്രായത്തിനുശേഷമാകും ഏതു മാർഗം ഉപയോഗിക്കണമെന്ന കാര്യത്തിൽ തീരുമാനമാകുക.
ഏറ്റവും വേഗത്തിൽ സംരക്ഷണഭിത്തി പുനർനിർമിക്കുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. ഇത് സംബന്ധിച്ച് റിപ്പോർട്ട് ചീഫ് എൻജിനീയർക്ക് സമർപ്പിക്കും. തുടർന്ന് തുക അനുവദിക്കുന്നതോടെ നിർമാണം ആരംഭിക്കും.
അതിനിടെ, റോഡ് തകർച്ചയെ തുടർന്ന് ഈഭാഗത്ത് ഗതാഗതം ഒറ്റവരിയാക്കി. കിഴക്കോട്ടുപോകുന്ന വാഹനങ്ങൾ മാത്രമേ ഐരാറ്റുനട വഴികടത്തിവിടുന്നുള്ളൂ. കിഴക്കുനിന്നുള്ള വാഹനങ്ങൾ മണർകാട് കവലയിൽനിന്ന് പുതുപ്പള്ളി റോഡ് വഴി തിരിഞ്ഞ് തലപ്പാടിയിലൂടെ മാധവൻപടി വഴിയാണ് കടത്തിവിടുന്നത്. ഗതാഗത നിയന്ത്രിക്കാൻ പൊലീസും സ്ഥലത്തുണ്ട്. വ്യാഴാഴ്ച കെ.എസ്.ഇ.ബി ജീവനക്കാരും തകർന്ന ലൈനുകൾ അടക്കം നന്നാക്കാനുള്ള ശ്രമത്തിലായിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ട് ഇടിഞ്ഞത് നിർമാണത്തിലെ അപാകതയാണെന്നും ആരോപണമുണ്ട്. ഈ ഭാഗത്ത് പൈപ്പ് ലൈനിലെ ചോര്‍ച്ച മാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.