Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇതര സംസ്ഥാന തൊഴിലാളി...

ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ; കൊലപാതകമെന്ന് സൂചന

text_fields
bookmark_border
ഇതര സംസ്ഥാന തൊഴിലാളി മരിച്ചനിലയിൽ; കൊലപാതകമെന്ന് സൂചന
cancel
camera_alt?????????? ??? ???????????? ????????? ?????????????????? ????????? ????? ????????? ??????????????? ???????? ????????? ????????????? ?????? ?????? ?????????? ??????????????? ???????????????? ????????????? ???????????? ?????????????????????

കോട്ടയം: നഗരമധ്യത്തിലെ നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ ഇതരസംസ്ഥാന തൊഴിലാളി യായ യുവാവിെന മരിച്ചനിലയിൽ കെണ്ടത്തി. കൊലപാതകമെന്നാണ് സൂചന. സംഭവവുമായി ബന്ധ പ്പെട്ട് നാല് ഇതര സംസ്ഥാന തൊഴിലാളികളെയും ട്രാൻസ്ജെൻഡറുകളായ മൂന്നുപേരെയും പൊല ീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. കോടിമത ഐഡ ജങ്ഷനിലെ ലക്ഷ്യ സിവില്‍ സര്‍വിസ് അക്കാദമി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് മൃതദേഹം കണ്ടെത്തിയത്. കോടിമത ശിവശൈലത്തില്‍ മണികണ്ഠെൻറ ഉടമസ്ഥതയിലുള്ള കെട്ടിടത്തിെൻറ നാലാം നിലയില്‍ നിര്‍മാണം നടന്നുവരുകയായിരുന്നു.

രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾ പടിക്കെട്ടില്‍ രക്തംകണ്ട് കരാറുകാരനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. സംഘര്‍ഷത്തിനിടെ കൊലപാതകം നടന്നെന്നാണ് പൊലീസ് നിഗമനം. കൊലപാതകിക്കും കുത്തേറ്റതായാണ് സൂചന. തുടര്‍ന്ന് ആശുപത്രികള്‍ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ നടത്തിവരുകയാണ്.ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍, കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിശദ പരിശോധനയിലാണ് നെഞ്ചില്‍ കുത്തേറ്റാണ് മരണമെന്ന് വ്യക്തമായത്. നെഞ്ചിലും കഴുത്തിലും പരിക്കുകളുണ്ട്. ശരീരത്തില്‍ പലയിടത്തും ചവിട്ടേറ്റ പാടുമുണ്ട്. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

നിർമാണ ആവശ്യങ്ങൾക്കായി കൂട്ടിയിട്ടിരുന്ന എം സാൻഡിന് സമീപത്ത് കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. ഇതിന് 10 മീറ്റര്‍ ദൂരെയാണ് കത്തിക്കുത്ത് ഉണ്ടായിരിക്കുന്നതെന്നാണ് സൂചന. ഇവിടെ സിമൻറ് ഇഷ്ടികക്ക് സമീപം രക്തം വാര്‍ന്നൊഴുകിയത് കണ്ടെത്തി. നിർമാണ തൊഴിലാളികള്‍ക്ക് പുറത്തേക്കിറങ്ങാനുള്ള പടിക്കെട്ടില്‍ രക്തം വാര്‍ന്നൊഴുകിയിട്ടുണ്ട്. ഇത് കൊലപാതകിയുടേതാണെന്നാണ് സംശയം. മൃതദേഹത്തിനരികിൽനിന്ന് ലഭിച്ച ചെരിപ്പില്‍നിന്ന് മണം പിടിച്ച പൊലീസ് നായ് കെട്ടിടത്തിനുള്ളിലെ പല സ്ഥലത്തും പരിശോധന നടത്തി. കൊലപാതകി കൈയിലെ രക്തം തുടക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാവിമുണ്ടില്‍നിന്ന് മണം പിടിച്ച നായ് നഗരത്തിലെ എല്‍.ഐ.സി ഓഫിസിനു സമീപംവരെ ഓടിയെത്തി.

ലക്ഷ്യ അക്കാദമിയിലെ സി.സി ടി.വികള്‍ ഓഫായിരുന്നു. ബുധനാഴ്ചയുണ്ടായ മിന്നലിനെയും മഴയെയും തുടര്‍ന്നാണ് കാമറകള്‍ ഓഫ് ചെയ്തതെന്ന് സ്ഥാപന അധികാരികൾ െപാലീസിൽ അറിയിച്ചു. സെക്യൂരിറ്റിയുമുണ്ടായിരുന്നില്ല. കൊല്ലപ്പെട്ട യുവാവിെൻറ മൊബൈല്‍ ഫോണും പഴ്‌സും കണ്ടെത്തിയിട്ടില്ല. ഇതോടെ മോഷണം ലക്ഷ്യമിട്ടാണോ കൊലപാതകമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവിടെ നിർമാണത്തിൽ ഏർെപ്പട്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യംചെയ്തെങ്കിലും മരിച്ചയാളെ അറിയിെല്ലന്നാണ് ഇവരുടെ മൊഴി. സമീപത്തെ നിർമാണകേന്ദ്രങ്ങളിൽനിന്ന് മരിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story