ക്ഷേത്രക്കുളം നാശത്തിെൻറ വക്കിൽ; കുടിവെള്ളക്ഷാമം അതിരൂക്ഷം
text_fieldsചങ്ങനാശ്ശേരി: നൂറ്റാണ്ട് പഴക്കമുള്ള ഇത്തിത്താനം ചിറവംമുട്ടം മഹാദേവക്ഷേത്രം വക കുളം നാശോന്മുഖമായിട്ട് പതിറ്റാണ്ടുകളായി. തിരുവിതാംകൂർ ദേവസ്വം ബോർഡുവക ക്ഷേത്രക്കുളം വറ്റാത്തതിനാൽ സമീപത്തെ കിണറുകളും ജലസമൃദ്ധവുമായിരുന്നു. നിലവിൽ കുളം കാടുകയറി ചളിനിറഞ്ഞതോടെയാണ് കുടിവെള്ളക്ഷാമവും രൂക്ഷമായത്. നങ്ങ്യാർകരി പാടം തരിശുകിടക്കുന്നതും നാടിെൻറ ചൈതന്യം നശിക്കാൻ കാരണമായി.
മന്നത്തുകടവിൽനിന്ന് ക്ഷേത്രക്കുളത്തിലേക്ക് വരുന്ന നീർച്ചാൽ ഇപ്പോൾ കാടുകയറിയ നിലയിലാണ്. ഈ ചാൽ ചളി നീക്കംചെയ്ത് ആഴംകൂട്ടി കുളത്തിലെത്തിച്ചാൽ കുളം ജലസമൃദ്ധമാകും. എന്നാൽ, സർക്കാർ വക അമ്പലക്കുളം നന്നാക്കാൻ ഫണ്ട് അനുവദിക്കാനാവില്ലെന്നാണ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പറയുന്നത്. ഹരിതകേരളം പദ്ധതിയുള്ള നവീകരണവും നടക്കുന്നില്ല.
ചിറവംമുട്ടം-കോമന്നൂർ റോഡ് കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുതാണതുമൂലം ഇതുവഴിയുള്ള യാത്രയും ദുര്‍ഘടം നിറഞ്ഞതാണ്. കുളത്തിെൻറ സംരക്ഷണഭിത്തി കെട്ടാൻ രണ്ടുലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. ഇതേ തുടർന്ന് ഗുണഭോക്തൃസമിതി രൂപവത്കരിച്ചെങ്കിലും പിന്നീട് കാര്യമായ പ്രവര്‍ത്തനമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.