Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവെള്ളനാടിയില്‍...

വെള്ളനാടിയില്‍ മുള്ളുവേലി സ്ഥാപിക്കുന്നതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം

text_fields
bookmark_border
വെള്ളനാടിയില്‍ മുള്ളുവേലി സ്ഥാപിക്കുന്നതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം
cancel
camera_alt?????????????? ?????????? ????????????????? ????????????? ???????????????????? ???? ??????? ???????? ????? ??????????

മുണ്ടക്കയം: ഹാരിസണ്‍ എസ്റ്റേറ്റ് വെള്ളനാടി ഡിവിഷനില്‍ തോട്ടം അതിര്‍ത്തിയില്‍ മുള ്ളുവേലി സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കം രണ്ടാം ദിവസവും സംഘർഷത്തിലെത്തി. നിര് ‍മാണം നിര്‍ത്താന്‍ റവന്യൂ വകുപ്പിെൻറ നിര്‍ദേശം. പഞ്ചായത്ത് പ്രസിഡൻറ് വിളിച്ചുചേര്‍ത്ത ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വേലി സ്ഥാപിക്കാനെത്തിയ തൊഴിലാളികളെ തടഞ്ഞതാണ് വ്യാഴാഴ്ചയും സംഘര്‍ഷാവസ്ഥയുണ്ടായത്. രാവിലെ മുള്ളുവേലി സ്ഥാപിക്കാനെത്തിയവരെ പുറമ്പോക്ക് നിവാസികളും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ഭൂസമിതിയും ചേര്‍ന്ന് തടയുകയായിരുന്നു. കഴിഞ്ഞ ദിവസം വേലികെട്ടാന്‍ എത്തിയ ജീവനക്കാരെ തടഞ്ഞത് തൊഴിലാളികളും പുറമ്പോക്ക് നിവാസികളും തമ്മില്‍ ഉന്തും തള്ളിനും ഇടയാക്കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു ഇടപെട്ട് ബുധനാഴ്ച ചര്‍ച്ച നടത്തി.

പുറമ്പോക്ക് നിവാസികളായ 52 കുടുംബങ്ങള്‍ക്ക് പ്രധാന റോഡിലെത്താൻ അഞ്ച് ഇടങ്ങളില്‍ സ്ഥലം നല്‍കാനും ശേഷം വേലി സ്ഥാപിക്കാനും വ്യവസ്ഥയുണ്ടാക്കിയിരുന്നു. എന്നാല്‍, ചര്‍ച്ചയില്‍ പങ്കെടുത്ത റവന്യൂ വകുപ്പ് അധികൃതർ വ്യവസ്ഥയിൽ ഒപ്പുവെച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ വേലി സ്ഥാപിക്കാൻ തോട്ടം തൊഴിലാളികൾ എത്തിയതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. വേലി സ്ഥാപിക്കാൻ പറ്റിെല്ലന്നും കോളനി നിവാസികൾ കുടിവെള്ളമെടുക്കാൻ പോകുന്ന വഴിയടക്കം കമ്പനി നിഷേധിക്കുന്നതായും ഇവർ കുറ്റപ്പെടുത്തി. തോട്ടത്തിെൻറ പരിധിയിലെ മിച്ചഭൂമി അളന്നു തിട്ടപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. സഞ്ചാരസ്വാതന്ത്ര്യത്തെ തടയുന്ന കമ്പനി നിലപാട് അംഗീകരിക്കാനാവിെല്ലന്ന് പ്രതിഷേധവുമായി രംഗത്തുവന്ന വെല്‍ഫെയർ പാര്‍ട്ടി ഭൂസമിതി വ്യക്തമാക്കി.

ഇതോടെ റവന്യൂ, പൊലീസ് അധികാരികള്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമുണ്ടാക്കാനായില്ല. തുടര്‍ന്നു സബ് കലക്ടര്‍ ഇശപ്രിയ സ്ഥലത്തെത്തി ഇരുകൂട്ടരുമായി ചര്‍ച്ച നടത്തി. തെരഞ്ഞെടുപ്പ് കഴിയുംവരെ തൽസ്ഥിതി തുടരാനും അതുവരെ മുള്ളുവേലി സ്ഥാപിക്കാന്‍ പാടിെല്ലന്നുമായിരുന്നു സബ് കലക്ടറുടെ നിര്‍ദേശം. ഇതേ തുടർന്നാണ് സംഘര്‍ഷാവസ്ഥ അയഞ്ഞത്. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡൻറ് സണ്ണി മാത്യു, നിയോജക മണ്ഡലം പ്രസിഡൻറ് ബൈജു സ്റ്റീഫൻ, ഭാരവാഹികളായ നിസാം, നിസാർ, പ്രദേശവാസികളുടെ പ്രതിനിധികളായ ജയകുമാർ, സന്ധ്യ എന്നിവർ ചര്‍ച്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story