കുട്ടികെള ഉപയോഗിച്ച് ബൈക്ക് മോഷണം; സൂത്രധാരനടക്കം രണ്ടുപേർ അറസ്റ്റിൽ
text_fieldsകോട്ടയം: കുട്ടികളെ ഉപയോഗിച്ച് ബൈക്ക് മോഷ്ടിച്ചശേഷം മറിച്ചുവിൽക്കുന്ന സംഘത്ത ിലെ സൂത്രധാരനടക്കം രണ്ടുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത നാലുകുട്ടികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചങ്ങനാശ്ശേരി പാലാത്ര ഷിനാസ് മൻസിലിൽ ഷിനാസ് (19), കുറിച്ചി സചിവോത്തമപുരം പന്തടിക്കളത്തിൽ സബിൻ (21) എന്നിവരെയാണ് വെസ്റ്റ് സി.െഎ നിർമൽ ബോസിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് മൂന്ന് ബൈക്കും പിടിച്ചെടുത്തു. രണ്ടുദിവസം മുമ്പ് കോട്ടയം നഗരമധ്യത്തിലാണ് സംഭവങ്ങളുടെ തുടക്കം. സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ ബൈക്കുകളിൽ കറങ്ങുന്നതായി ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് വിവരം ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ വാഹനപരിശോധനയിൽ ബൈക്കിൽ കറങ്ങിയ പ്രായപൂർത്തിയാകാത്ത കുട്ടി പിടിയിലായി. വ്യാജനമ്പറിലെ ബൈക്കിന് രേഖകളും ഇല്ലായിരുന്നു. തുടർന്ന് ബൈക്കിൽ കറങ്ങുന്ന കുട്ടികളെ നിരീക്ഷിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഡിവൈ.എസ്.പി ആർ. ശ്രീകുമാറിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളെ ബൈക്കുമായി പിടികൂടി. ഇവരെ ചോദ്യംചെയ്തതോടെ ഷിനാസാണ് ബൈക്ക് മോഷ്ടിക്കാൻ നിർദേശം നൽകി അയക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് ബൈക്ക് വാങ്ങാനെന്ന വ്യാജേനെ പൊലീസ് ഷിനാസിനെ ബന്ധപ്പെട്ട്് പിടികൂടി ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. തിരുവല്ല, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നാണ് ബൈക്ക് മോഷ്ടിക്കുന്നത്. ബൈക്കിെൻറ വയർ മുറിച്ചുമാറ്റിയും വ്യാജതാക്കോൽ ഉപയോഗിച്ചുമാണ് കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിയിരുന്നത്. ഇതിനു പരിശീലനവും ഷിനാസ് നൽകിയിരുന്നു. 2000 രൂപ മുതലാണ് കുട്ടികൾക്ക് നൽകിയിരുന്നത്. മോഷ്ടിക്കുന്ന ബൈക്കിെൻറ രജിസ്ട്രേഷൻ നമ്പറും ഷാസി നമ്പറും മാറ്റുകയാണ് ആദ്യംചെയ്യുക. സ്വകാര്യആപ്പിൽ വിൽപനക്ക് പരസ്യം നൽകിയ വാഹനങ്ങളുടെ നമ്പറാണ് ബൈക്കുകളിൽ രേഖപ്പെടുത്തിയിരുന്നത്. സംഘത്തിൽ കൂടുതൽ വിദ്യാർഥികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. 20ലധികം വിദ്യാർഥികളുടെ വിവരങ്ങൾ പൊലീസ് േശഖരിച്ചിട്ടുണ്ട്. വെസ്റ്റ് എസ്.ഐ യു.സി. ബിജു, എ.എസ്.ഐ കെ. മനോജ്, ഷാഡോ പൊലീസ് സംഘാംഗങ്ങളായ എ.എസ്.ഐമാരുമായ അജിത്, ഷിബുക്കുട്ടൻ, ഐ. സജികുമാർ, സി.പി.ഒമാരായ സജിമോൻ ഫിലിപ്പ്, കെ.ആർ. ബൈജു എന്നിവർ പരിേശാധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.