Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightനവീകരണം വെറുതെ;...

നവീകരണം വെറുതെ; കഞ്ഞിക്കുഴി തോട് വീണ്ടും മാലിന്യവാഹിനി

text_fields
bookmark_border
നവീകരണം വെറുതെ; കഞ്ഞിക്കുഴി തോട് വീണ്ടും മാലിന്യവാഹിനി
cancel
camera_alt???????????????? ???????? ????????????????? ?????????????? ???????????? ??????????? ??????

കോട്ടയം: ലക്ഷങ്ങൾ ചെലവഴിച്ച് വൃത്തിയാക്കിയ കഞ്ഞിക്കുഴി തോട് വീണ്ടും മാലിന്യവാഹിനി യായി. ഹരിതകേരള മിഷെൻറ നേതൃത്വത്തിൽ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയ ോജന പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്‌മയുടെ സഹകരണത്തോടെ 21 ലക്ഷം ചെലവഴിച്ച് നവ ീകരിച്ച തോടാണ് മലിനജലം ഒഴുക്കി വൃത്തിഹീനമാക്കിയത്. വിജയപുരം പഞ്ചായത്തും കോട്ടയം നഗരസഭയും അതിർത്തി പങ്കിടുന്ന കഞ്ഞിക്കുഴി പാലത്തിന് അടിയിൽ അടിഞ്ഞുകൂടിയ മാലിന്യമടക്കം നീക്കി വൃത്തിയാക്കി നീഴൊരുക്ക് പുനഃസ്ഥാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്വരൂപിച്ച അഞ്ചുലക്ഷം ഉപയോഗിച്ചാണ് നവീകരണത്തിന് തുടക്കമിട്ടത്.

60ദിവസത്തോളം എക്സ്കവേറ്റർ ഉൾപ്പെടെ യന്ത്രസാമഗ്രികളുടെ സഹായത്തോടെ അടിഞ്ഞുകൂടിയ ചളിയും മാലിന്യവും പൂർണമായും നീക്കി ആഴംകുട്ടിയാണ് 3.5 കിലോമീറ്റർ ദൂരത്തിലുള്ള തോട് നവീകരിച്ചത്.നീരൊഴുക്ക് സാധ്യമായതിന് പിന്നാലെയാണ് സമീപത്തെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ഓടകൾവഴി മലിനജലം വീണ്ടുമെത്തുന്നത്. തെളിനീരായി ഒഴുകിയ തോട്ടിലെ വെള്ളം കറുത്തനിറത്തിലാണ് ഒഴുകുന്നത്. മീനന്തറയാറിനെയും കൊടൂരാറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തോട് ഏറെ പരിശ്രമത്തിനൊടുവിലായിരുന്നു വീണ്ടെടുത്തത്. തോട്ടിൽനിന്ന് ഒഴുകിയെത്തുന്ന ജലം മീനന്തറയാർവഴി മീനച്ചിലാറ്റിലേക്ക് എത്തുന്നത് ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. മീനച്ചിലാറ്റിലാണ് നഗരത്തിലേക്ക് കുടിവെള്ളെമത്തിക്കുന്ന പേരൂർ പമ്പ് ഹൗസ് സ്ഥിതിചെയ്യുന്നത്.

വേനൽക്കാലത്ത് കക്കൂസ്മാലിന്യമടക്കം ഒഴുക്കിവിടുന്നത് ഗുരുത ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന ഭീതിയിലാണ് പരിസരവാസികൾ. കഞ്ഞിക്കുഴി തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും ഓടയിലൂടെ മലിനവെള്ളം തുറന്നുവിടുകയും ചെയ്യുന്നവർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ അധികൃതർക്ക് പരാതി നൽകിയിട്ടും പ്രയോജനമില്ലെന്ന് ആക്ഷേപമുണ്ട്. ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ മാലിന്യക്കുഴൽ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മാലിന്യം എറിയുന്നവരെ കുടുക്കാൻ പാലത്തിന് സമീപത്തായി സി.സി ടി.വി സ്ഥാപിക്കാമെന്ന ആവശ്യവും പരിഗണിച്ചില്ല. മാലിന്യം തുറന്നുവിടുന്നവർക്കെിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുമെന്ന് സന്നദ്ധ സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്. പ്രഭാത-സായാഹ്ന സവാരികൾക്ക് ഗുണകരമാകുന്ന നടപ്പാത ഉൾപ്പെടെ പദ്ധതികളെ അട്ടിമറിക്കാനും തോടിെൻറ നീരൊഴുക്കിൽ തടസ്സപ്പെടുത്താനും ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിവേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story