Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightആരോഗ്യ...

ആരോഗ്യ പ്രശ്നമുയർത്തി മെഡിക്കൽ കോളജിലെ മാലിന്യം തള്ളൽ

text_fields
bookmark_border
ആരോഗ്യ പ്രശ്നമുയർത്തി മെഡിക്കൽ കോളജിലെ മാലിന്യം തള്ളൽ
cancel
camera_alt??????? ???????? ????? ???????????? ???????? ????????? ?????????????? ????? ??????????????????????

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ മുഴുവൻ വാർഡുകളിലെയും ശസ്ത്രക്ര ിയ തിയറ്ററിലെയും മാലിന്യം നഴ്സിങ് കോളജിെൻറ പിന്നിലെ ഹോസ്റ്റലിന് തൊട്ടടുത്തായി മ ണ്ണിട്ട് മൂടുന്നത് അവസാനിപ്പിക്കാൻ അധികൃതർ തയാറാകണമെന്ന ആവശ്യവുമായി വിദ്യാർഥികൾ രംഗത്ത്. വാർഡുകളിൽനിന്നും തിയറ്ററുകളിൽനിന്നും പച്ച പ്ലാസ്റ്റിക് ബാഗുകളിലാക്കിയ മാലിന്യമാണ് കുഴിപോലും എടുക്കാതെ കൂട്ടിയിട്ട് മണ്ണിട്ട് മൂടുന്നത്. വിവിധ വാർഡുകളിൽനിന്ന് സെൻട്രൽ ലാബിന് സമീപത്തെ ഗോഡൗണിൽ ശേഖരിച്ച ശേഷം അവിടെനിന്ന് ജീവനക്കാർ മിനി ലോറിയിലാണ് ഇവിടെ തള്ളുന്നത്. മാലിന്യം ലോറിയിൽനിന്ന് തള്ളിയിട്ട ശേഷം ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടുവന്ന് മാലിന്യക്കൂമ്പാരത്തിന് മുകളിലേക്ക് ഇടുകയാണ്.

ഇങ്ങനെ മണ്ണിട്ട് മൂടുന്നതുമൂലം ഈ ഭാഗത്ത് ചെറിയ കുന്നുകൾ പോലെ രൂപപ്പെട്ടിരിക്കുകയാണ്. ആശുപത്രി മാലിന്യം അതും പ്ലാസ്റ്റിക്കിലാക്കി ഇങ്ങനെ അശാസ്ത്രീയമായി തള്ളുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് അറിയാവുന്നവർ തന്നെയാണ് ലാഘവത്തോടെ നിരുത്തരവാദ മാലിന്യം തള്ളൽ നടത്തുന്നത്. മാലിന്യം കാക്കയും മറ്റ് പക്ഷികളും കൊത്തിവലിച്ച് സമീപത്തെ ഹോസ്റ്റൽ വളപ്പിലും കോളജ് കാമ്പസിലും കൊണ്ടുചെന്ന് ഇടാറുണ്ട്. ഇവിടെനിന്നുള്ള ദുർഗന്ധവും വിദ്യാർഥികൾക്കും പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനുള്ള യന്ത്രം കേടായിട്ട് ഏറെക്കാലമായി. യന്ത്രത്തകരാർ പരിഹരിച്ച് പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് കളയുകയോ ആളൊഴിഞ്ഞ സ്ഥലത്ത് കത്തിച്ച് കളയുകയോ ചെയ്യണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story