കറുകച്ചാലിൽ രണ്ട് മണിക്കൂറിൽ മൂന്ന് അപകടം യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
text_fieldsകറുകച്ചാൽ: രണ്ടു മണിക്കൂറിനുള്ളിൽ കറുകച്ചാലിൽ മൂന്ന് അപകടം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച ഒന്നരക്ക് ചേലക്കൊമ്പ് വെളിയാമാവിലായിരുന്നു ആദ്യ അപകടം. പള്ളിമുറ്റത്ത് പാർക്ക് ചെയ്യുന്നതിനിെട നിയന്ത്രണംവിട്ട കാർ സമീപത്തെ കോൺക്രീറ്റ് റോഡിലേക്ക് മറിയുകയായിരുന്നു.
കാർ യാത്രികൻ പരിക്കേൽക്കാതെ രക്പ്പൈട്ടു. മൂന്നരക്ക് മണിമല റോഡിൽ നെടുംകുന്നം പള്ളിപ്പടിയിലായിരുന്നു രണ്ടാമത്തെ അപകടം. മണിമലയിൽനിന്ന് മണർകാട്ടേക്ക് വരുകയായിരുന്ന മണർകാട് സ്വദേശി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് പള്ളിയുടെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തിൽ കാറിെൻറ മുൻവശം ഭാഗികമായി തകർന്നു. വൈകീട്ട് നാലിന് കറുകച്ചാൽ-മണിമല റോഡിൽ മാണികുളത്തായിരുന്നു മൂന്നാമത്തെ അപകടം. മാന്നാർ സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഇവർ കാഞ്ഞിരപ്പള്ളിയിൽനിന്ന് മാന്നാറിലേക്ക് പോവുകയായിരുന്നു. വളവിൽ നിയന്ത്രണംവിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. പോസ്റ്റ് രണ്ടായി ഒടിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുതിയും ഗതാഗതവും മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.