Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2020 11:34 PM GMT Updated On
date_range 17 Jun 2020 11:34 PM GMTഭിന്നശേഷി സൗഹൃദ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
ഈരാറ്റുപേട്ട: തെക്കൻ കേരളത്തിൽ ആദ്യമായി ഭിന്നശേഷി സൗഹൃദ ജുമാമസ്ജിദ് തുറന്നു. ആനിയിളപ്പ് വെട്ടിപ്പറമ്പിൽ ക്രസൻറ് സ്പെഷൽ സ്കൂൾ പരിസരത്താണ് മസ്ജിദ്. കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കും മറ്റ് ഭിന്നശേഷിക്കാരായവർക്കും ആരാധന നിർവഹിക്കാനുള്ള സൗകര്യത്തോടെയാണ് പള്ളിയുടെ നിർമാണം പൂർത്തിയാക്കിയതെന്ന് ചെയർമാൻ കെ.എ. നദീർ മൗലവി അറിയിച്ചു. ഉദ്ഘാടനം ദക്ഷിണകേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് കെ.എം. മുഹമ്മദ് അബുൽ ബുഷ്റ മൗലവി ചേലക്കുളം നിർവഹിച്ചു. വിവിധ മസ്ജിദുകളിലെ ഇമാമുകളും ജമാഅത്ത് ഭാരവാഹികളും സംബന്ധിച്ചു. വീൽചെയറിലെത്തുന്നവരുൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും നമസ്കരിക്കാൻ സൗകര്യമുള്ള നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ജമാഅത്ത് നസ്കാരം കൂടാതെ വെള്ളിയാഴ്ച ജുമുഅ നമസ്കാരവും ഉണ്ടാകും. സംയുക്ത മഹല്ല് ജമാഅത്ത് ഇമാമീങ്ങളായ ഇസ്മായിൽ മൗലവി, വി.പി സുബൈർ മൗലവി, ഷിഹാബുദ്ദീൻ മൗലവി, ഉനൈസ് മൗലവി, ഹാഷിർ മൗലവി, അമീൻ മൗലവി റംഷീദ് മൗലവി ജമാഅത്ത് പ്രസിഡൻറുമാരായ മുഹമ്മദ് സക്കീർ, കെ.ഇ. പരീത്, മുഹമ്മദ് ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ജീപ്പ് മോഷണക്കേസിൽ ഒരാൾകൂടി പിടിയിൽ മുണ്ടക്കയം ഈസ്റ്റ്: മെക്കാനിക് ഷോറൂമിൽനിന്ന് മോഷ്ടിച്ച ജീപ്പുമായി രക്ഷപ്പെടുന്നതിനിടയിൽ ഒരാൾകൂടി പിടിയിൽ. ഇതോടെ നാലംഗ സംഘത്തിൽ പിടിയിലായത് രണ്ടുപേരായി. കർണാടക കാഞ്ചനഹള്ളി കാനമടുക്ക് സ്വദേശി മഹേഷ് എന്ന മല്ലേഷിനെയാണ് (40) അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചെങ്ങന്നൂർ കൊഴുവല്ലൂർ അമ്പലം ഭാഗത്ത് തലകുളങ്ങി കിഴക്കേതിൽ സുരേഷ് നരേന്ദ്രനെ (മക്കൂ-24) അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ച 1.30ഓടെ പുല്ലുപാറയിൽനിന്ന് ഹൈവേ പൊലീസാണ് മോഷ്ടിച്ച് കടത്തുന്നിതനിടെ ജീപ്പ് പിടികൂടിയത്. പ്രതികള റിമാഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story