Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2020 11:31 PM GMT Updated On
date_range 15 Jun 2020 11:31 PM GMTചുങ്കത്ത് മുപ്പത് പാലം പണിമുടക്കിൽ; കോട്ടയത്തെത്താതെ ബോട്ട് സർവിസ്
text_fieldsbookmark_border
കോട്ടയം: തകരാറിലായ ചുങ്കത്ത് മുപ്പത് പൊക്കുപാലം നന്നാക്കാൻ നടപടിയായില്ല. പാലം ഉയർത്താൻ കഴിയാത്തതിനാൽ ആലപ്പുഴ-കോട്ടയം റൂട്ടിൽ സർവിസ് നടത്തുന്ന േബാട്ട് കോട്ടയത്തെത്തുന്നില്ല. ഫെബ്രുവരി അവസാനത്തോടെയാണ് പാലം കേടായത്. അടിയന്തരമായി നന്നാക്കിത്തരുകയോ ബദൽമാർഗം ഏർപ്പെടുത്തുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ജലഗതാഗതവകുപ്പ് മുനിസിപ്പൽ സെക്രട്ടറിക്ക്് കത്തുനൽകിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന ദുരന്തനിവാരണ സമിതി യോഗത്തിൽ കലക്ടറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നതായും കോടിമത സ്റ്റേഷൻ ഓഫിസർ കെ.കെ. നജീബ് പറഞ്ഞു. ലോക് ഡൗൺ കാലത്ത് നിർത്തിവെച്ച ബോട്ട് സർവിസുകൾ കഴിഞ്ഞ ആഴ്ചയാണ് പുനരാരംഭിച്ചത്. നിലവിൽ കോട്ടയം കോടിമതയിൽനിന്നുള്ള രണ്ട് ബോട്ടുകളാണ് കോട്ടയം-ആലപ്പുഴ റൂട്ടിൽ സർവിസ് നടത്തുന്നത്. ഒരു ബോട്ട് പള്ളംവഴിയാണ് സർവിസ് നത്തുന്നത്. പാലം കേടായതോടെ മറ്റൊരു ബോട്ട് കോടിമത ബോട്ടുജെട്ടിയിലെത്താതെ കാഞ്ഞിരത്തുനിന്നാണ് പുറപ്പെടുന്നത്. കോട്ടയത്ത് എത്താത്തതിനാൽ ഈ ബോട്ടിൽ യാത്രക്കാർ കുറവാണ്. വെള്ളപ്പൊക്ക കാലത്ത് ബസ് സര്‍വിസ് നിലക്കുമ്പോള്‍ കാഞ്ഞിരം ഭാഗത്തുള്ളവര്‍ക്ക് കോട്ടയം നഗരത്തിലേക്ക് എത്താനുള്ള ഏകമാര്‍ഗം ബോട്ട് സര്‍വിസാണ്. കാരാപ്പുഴ നാടങ്കരി പാലം, പതിനാറിൽചിറ പാലം, പാറേച്ചാൽ പാലം, ചുങ്കത്ത് മുപ്പത് ഇരുമ്പുപാലം, കാഞ്ഞിരംപാലം എന്നിങ്ങനെ അഞ്ച് പൊക്കുപാലങ്ങളാണ് കോട്ടയം- ആലപ്പുഴ റൂട്ടിൽ കോടിമതയിൽനിന്ന് മീനച്ചിലാറിൻെറ കൈവഴിയിലുള്ളത്. ഇതിൽ ചുങ്കത്ത് മുപ്പത് പാലം ഒഴികെ ബാക്കിയെല്ലാം ബോട്ട് വരുേമ്പാൾ താൽക്കാലികമായി ഉയർത്തുന്ന പാലമാണ്. ചുങ്കത്ത് 30 ഇരുമ്പുപാലം മാത്രം വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോള്‍ മോട്ടോറും കപ്പിയും തുരുമ്പ് പിടിച്ചതിനാൽ പാലം പൊക്കാൻ കഴിയുന്നില്ല. ബോട്ടിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളെയാണ് പാലത്തിൻെറ അവസ്ഥ ദുരിതത്തിലാക്കിയത്. കെല്ലാണ് പാലം നിർമിച്ചത്. നിർമാണത്തിലെ അശാസ്ത്രീയതയാണ് പാലത്തിൻെറ തകരാറിനു കാരണമെന്ന് ആക്ഷേപമുണ്ട്. മറ്റു പാലങ്ങൾപ്പോലെ ഉയർത്താവുന്ന പാലം നിസ്സാര തുകക്ക് നിർമിക്കാെമന്നിരിക്കെയാണ് കൂടുതൽ തുക ചെലവിട്ട് ഇരുമ്പുപാലം നിർമിച്ചത്. മൂന്നുലക്ഷംരൂപ അറ്റകുറ്റപ്പണിക്കായി മാത്രം നഗരസഭ ചെലവിട്ടു. അടുത്ത കൗൺസിലിൽ തീരുമാനം -പി.ആർ. സോന കോട്ടയം: വരുന്ന നഗരസഭ കൗൺസിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. വീണ്ടും ടെൻഡർ ക്ഷണിച്ച് പാലംപണി പുനരാരംഭിക്കാനാണ് തീരുമാനമെന്ന് നഗരസഭാധ്യക്ഷ ഡോ. പി.ആർ. സോന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story