Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമഗ്രികൾക്ക് ക്ഷാമം;...

സാമഗ്രികൾക്ക് ക്ഷാമം; നിർമാണ മേഖല പ്രതിസന്ധിയിൽ

text_fields
bookmark_border
ചെറുതോണി: ജില്ലയിൽ മണൽ, മെറ്റൽ, കല്ല് തുടങ്ങിയ നിർമാണ സാമഗ്രികൾക്ക് ക്ഷാമം. ഇതുമൂലം ത്രിതല പഞ്ചായത്തിലെയും പെ ാതുമരാമത്ത് വകുപ്പിലെയും ഇറിഗേഷൻ വകുപ്പുകളുടെയും ജോലികൾ ഏറ്റെടുത്ത കരാറുകാർ പ്രതിസന്ധിയിൽ. തൊടുപുഴ താലൂക്ക് ഒഴികെയുള്ള ദേവികുളം, ഉടുമ്പൻചോല, പീരുമേട്, ഇടുക്കി താലൂക്കുകളിലെ കരാറുകാരാണ് ബുദ്ധിമുട്ടുന്നത്. പാറമടകൾ എല്ലാം പൂട്ടിയതോടെ നൂറും നൂറ്റമ്പതും കിലോമീറ്റർ അകലെനിന്ന് മണലും മെറ്റലും മറ്റു നിർമാണ സാമഗ്രികളും കൊണ്ടുവന്ന് പണിചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ടാറിങ് ജോലികളിലും തടസ്സം നേരിട്ടിരിക്കുകയാണ്. ജില്ലയിൽ മേരികുളത്ത് പ്രവർത്തിക്കുന്ന കിണറ്റുകര ക്രഷറും പാറമടയുമാണ് ആകെയുള്ളത്. കലക്ടറുടെ സാന്നിധ്യത്തിലെടുത്ത തീരുമാനത്തിനു വിരുദ്ധമായി ഇരട്ടിവിലയാണ് ഇവർ ഈടാക്കുന്നത്. ഇതിനു പരിഹാരമായി യുദ്ധകാലാടിസ്ഥാനത്തിൽ മെറ്റീരിയൽ കിട്ടുന്നതിനും കല്ലുപൊട്ടിക്കുന്നതിനും ഒരു പഞ്ചായത്തിൽ ഒരു പാറമട വീതമെങ്കിലും അനുവദിക്കണമെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. പുഴയിലും തോടുകളിലും ഡാമുകളിലും നിറഞ്ഞുകിടക്കുന്ന പ്രകൃതിദത്തമായ മണൽ വാരുന്നതിന് അടിയന്തരമായി തീരുമാനമുണ്ടായാൽ ഒരു പരിധിവരെ മണലിൻെറ ക്ഷാമം പരിഹരിക്കാനാകും. ന്യായവിലക്ക് ടാർ കിട്ടാനില്ലാത്തതും കരാറുകാർക്ക് വിനയായിരിക്കുകയാണ്. ഒരു ബാരൽ ടാറിന് മൂവായിരത്തോളം രൂപവരെയാണ് അധികമായി വാങ്ങുന്നത്. ഇത് കരാറുകാർക്ക് താങ്ങാവുന്നതിലും അധികമാണ്. നാലുകിലോമീറ്റർ ദൂരെനിന്ന് ഒരു ലോഡ് മെറ്റൽ കൊണ്ടുവരാൻ ഒരു ലക്ഷം രൂപവരെയാണ് ഇപ്പോൾ ചെലവ്. നേരത്തേയിത് 20,000 രൂപയായിരുന്നു. നിർമാണ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന ഇരുനൂറ്റമ്പതോളം അംഗീകൃത കരാറുകാരാണ് കോൺട്രാക്ടേഴ്സ് അസോസിയേഷനിലുള്ളത്. ഇവർ വഴി നേരിട്ടും പരോക്ഷമായും ജോലിചെയ്യുന്ന ആയിരത്തിലധികം തൊഴിലാളികളും ആവരെ ആശ്രയിച്ചുകഴിയുന്ന കുടുംബങ്ങളും ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞ ഒന്നര വർഷമായി ലക്ഷക്കണക്കിനു രൂപയാണ് കരാറുകാർക്ക് കുടിശ്ശികയായി കിട്ടാനുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story