Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2019 11:30 PM GMT Updated On
date_range 6 Nov 2019 11:30 PM GMTവിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടൽ; സ്ഥാപനമുടമകള്‍ മുങ്ങിയെന്ന് പരാതിക്കാർ
text_fieldsbookmark_border
പാലാ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍നിന്ന് പണം വാങ്ങിയശേഷം സ്ഥാപനമുടമകള്‍ മുങ്ങി. പാലാ കൊട് ടാരമറ്റം സാന്തേം കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ലൂമിനിയര്‍ അക്കാദമി ഓഫ് ഇംഗ്ലീഷ് എന്ന സ്ഥാപനത്തിൻെറ ഉടമകളായ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ ദിവ്യ, പുലിയന്നൂര്‍ തെങ്ങുംതോട്ടത്തില്‍ ടിൻറു എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചത്. വിവിധ ജില്ലകളില്‍നിന്ന് നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രധാനമായും കാനഡയില്‍ ജോലി നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്. നഴ്‌സിങ് ജോലിക്കായി ശ്രമിച്ചവരാണ് തട്ടിപ്പിനിരയായത്. വിദേശത്തുപോകാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിച്ചശേഷം ജോലിയും വിസയും ലഭിച്ചതായുള്ള വ്യാജരേഖകള്‍ നൽകിയാണ് അഞ്ചുലക്ഷം രൂപ വീതം വാങ്ങിയിരുന്നത്. പണം വാങ്ങിയവർക്ക് ഒരുവര്‍ഷം കഴിഞ്ഞിട്ടും വിദേശത്തേക്കുപോകാന്‍ സാധിച്ചിട്ടില്ല. തട്ടിപ്പിനിരയായ കോട്ടയം അമ്മഞ്ചേരി സ്വദേശിനിയും അങ്കമാലി സ്വദേശികളും കാനഡയിലുള്ള സുഹൃത്തുക്കള്‍ മുഖേന ആശുപത്രിയിലും എമിഗ്രേഷന്‍ ഓഫിസിലും അന്വേഷിച്ചപ്പോഴാണ് സ്ഥാപനയുടമകള്‍ നൽകിയ രേഖകള്‍ വ്യാജമാെണന്ന് തിരിച്ചറിഞ്ഞത്. പണം തിരികെനല്‍കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനമുടമകളെ സമീപിച്ചെങ്കിലും നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. ഒന്നാംതീയതി മുതല്‍ സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. ഉടമകളെ ഫോണില്‍ വിളിച്ചാലും ലഭ്യമെല്ലന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story