Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2019 11:31 PM GMT Updated On
date_range 5 Nov 2019 11:31 PM GMTമരണം മുന്നിൽ കണ്ടതിെൻറ നടുക്കത്തിൽ സതീഷ്
text_fieldsbookmark_border
മരണം മുന്നിൽ കണ്ടതിൻെറ നടുക്കത്തിൽ സതീഷ് കോട്ടയം: 'മരണം മുന്നിലെത്തിയെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത് . അനങ്ങാൻപോലും ആകാതെ സീറ്റിൽ തന്നെ ഇരുന്നു, രക്ഷപ്പെടാൻ ആവില്ലെന്ന് കരുതി'- ആനക്കലിക്ക് മുന്നിൽനിന്ന് രക്ഷപ്പെട്ട സതീഷിൻെറ ചുണ്ടത്ത് ആ സംഭവങ്ങൾ ഓർത്തെടുക്കുേമ്പാഴും വിറയൽ. ചേർത്തലയിൽനിന്ന് നിറയെ യാത്രക്കാരുമായി കോട്ടയത്തേക്ക് വന്ന യാത്രിക് മോട്ടോഴ്സിൻെറ ഡ്രൈവറായിരുന്നു സതീഷ്. മരുതനാലിൽ ആളെ ഇറക്കിയശേഷം കോട്ടയത്തേക്ക് വരുന്നതിനിടെയാണ് സംഭവമെന്ന് സതീഷ് പറയുന്നു. ആന ഇടഞ്ഞതായി റോഡിലൂടെ വന്നവർ അറിയിച്ചു. ഇതോടെ ബസ് ഒതുക്കി നിർത്തി. ഇതിനകം ചിലർ വാതിൽ തുറന്ന് ബസിൽനിന്ന് പുറത്തിറങ്ങി. കുട്ടികളും പ്രായമായവരും ആനയുടെ മുന്നിൽപെടുന്നത് ഒഴിവാക്കാൻ വാതിൽ അടച്ചിടാൻ ചില യാത്രക്കാർ ആവശ്യപ്പെട്ടു. ജീവനക്കാർ വാതിൽ അടച്ചയുടൻ ബസിനു മുന്നിലെത്തിയ ആന, ബസിൻെറ മുൻഭാഗം കുത്തിപ്പൊക്കി. ഇതുകണ്ട് യാത്രക്കാർ അലറിവിളിച്ചു. ആർത്തലക്കുന്നതിനിടെ കുത്തിനിർത്തിയ ബസ് താഴെയിട്ടു. ഇതോടെ മുൻവശത്തെ ചില്ലുകളും പൊട്ടിച്ചിതറി. ആനയുടെ പരാക്രമത്തിൽ യാത്രക്കാർ ഭയന്നുവിറച്ചു. ബസിൽ സ്‌കൂൾ കുട്ടികളടക്കം നിരവധി യാത്രക്കാരുണ്ടായിരുന്നു. ഇതിനിടെയായിരുന്നു ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ ചങ്ങലയിലൂടെ താഴേക്ക് ഉൗർന്നിറങ്ങാൻ ശ്രമിക്കുന്നത്. പാപ്പാൻ ദിശതെറ്റി മുന്നിലേക്ക് എത്തിയതോടെ ആനയുെട ശ്രദ്ധമാറി. തിരിഞ്ഞ ആന സമീപത്തെ പോസ്റ്റിനോട് ചേർത്ത് ഒന്നാം പാപ്പൻ വിക്രമിനെ ഞെരിക്കുകയായിരുന്നു. ബസ് കുത്തിയപ്പോൾ പാപ്പാൻ താഴെ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു. പാപ്പാനെ കണ്ടതോടെയാണ് ബസിനുേനരെയുള്ള പരാക്രമം അവസാനിച്ചത്. ഞങ്ങൾക്ക് അത് രക്ഷയായി -സതീഷ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story