Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right'നിർമാണത്തിലെ മായം...

'നിർമാണത്തിലെ മായം ചേർക്കൽ': റോഡുകളി​ൽ വിജിലൻസ് പരിശോധന

text_fields
bookmark_border
കോട്ടയം: പൊതുമരാമത്ത് വകുപ്പിൻെറ വിവിധ റോഡുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. റോഡുക ളുടെ ശോച്യാവസ്ഥ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് കോട്ടയം വിജിലൻസ് യൂനിറ്റ് നേതൃത്വത്തിൽ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പരിശോധിച്ചത്. കോട്ടയം അസി. എക്സി. എൻജിനീയർ ഓഫിസിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് സംഘത്തിന് നിർണായ തെളിവ് ലഭിച്ചു. പാമ്പാടിയിൽ റോഡ് പരിശോധിച്ച വിജിലൻസ് സംഘം രണ്ടിഞ്ച് താഴ്ത്തിയപ്പോൾ കട്ടച്ചളിയാണ് കിട്ടിയത്. ഈ റോഡിൽനിന്ന് ലഭിച്ച സാമ്പിൾ പരിശോധനക്കായി ലാബിലേക്ക് അയച്ചു. ചൊവ്വാഴ്ച രാവിലെ 11നാണ് കോട്ടയം വിജിലൻസ് യൂനിറ്റ് എസ്.പി വി.ജി. വിനോദ് കുമാറിൻെറ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിനു സമീപത്തെ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസിൽ പരിശോധന ആരംഭിച്ചത്. ഓഫിസിലെ ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തായിരുന്നു പരിശോധന. രേഖകളുടെ അടിസ്ഥാനത്തിൽ പാമ്പാടി-ചേന്നമ്പള്ളി റോഡിൽനിന്ന് ആദ്യ സാമ്പിൾ ശേഖരിച്ചു. റോഡിൽ നാല് കിലോമീറ്റർ വ്യത്യാസത്തിൽ മുന്നിടത്ത് നിന്നാണ് സാമ്പിൾ ശേഖരിച്ചത്. മൂന്നിടത്തും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മൂന്നിടത്തും രണ്ടിഞ്ച് കനത്തിൽ കുഴിച്ചപ്പോൾ ടാർ മാറി ചളിയാണ് തെളിഞ്ഞത്. മെറ്റലും ടാറും ആവശ്യത്തിന് ചേർത്തിട്ടില്ലെന്ന് പ്രാഥമിക പരിശോധയിൽ വ്യക്തമായി. ശേഖരിച്ച സാമ്പിൾ പരിശോധനക്കായി ലാബിലേക്ക് അയച്ചു. ചങ്ങനാശ്ശേരി-തെങ്ങണ-കരിക്കണ്ടം റോഡിൽ പരിശോധന നടത്തിയെങ്കിലും ഗുരുതര ക്രമക്കേട് കണ്ടെത്തിയിട്ടില്ല. എങ്കിലും റോഡിൻെറ ഗുണനിലവാരം പരിശോധിക്കാൻ സാമ്പിൾ ശേഖരിച്ച് ലാബിലേക്ക് അയച്ചു. ഡിവൈ.എസ്.പിമാരായ എൻ. രാജൻ, മനോജ്, ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, വി.എ. നിഷാദ്മോൻ, രാജൻ കെ.അ രമന, ജെർളിൻ വി. സ്കറിയ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story