Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅധികൃതർ കണ്ണടച്ചു;...

അധികൃതർ കണ്ണടച്ചു; വീണ്ടും മീറ്ററില്ല ഓട്ടം

text_fields
bookmark_border
കോട്ടയം: മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ച അധികൃതർ കണ്ണടച്ചു. പ രിശോധന കടലാസിൽ ഒതുങ്ങിയതോടെ സാവകാശവും ലംഘിച്ച് മീറ്ററില്ലാത്ത ഓട്ടത്തിന് വേഗമേറി. ചെറുദൂരത്തിനുപോലും അമിത ചാർജ് ഈടാക്കിയാണ് യാത്ര. അമിത കൂലിയെച്ചൊല്ലി യാത്രക്കാരുമായി നിരന്തരം തർക്കം പതിവായ സാഹചര്യത്തിലാണ് സെപ്റ്റംബർ ഒന്ന് മുതൽ ജില്ലയിൽ ഓട്ടോകൾക്ക് മീറ്റർ നിർബന്ധമാക്കാൻ കലക്ടർ പി.കെ. സുധീർബാബു ഉത്തരവിട്ടത്. നടപടി കർശനമാക്കിയതോടെ 'മിന്നൽ' പണിമുടക്കടക്കം പ്രതിഷേധവുമായി ഓട്ടോ തൊഴിലാളി സംയുക്ത യൂനിയൻ രംഗത്തെത്തി. നേതാക്കളുമായി നടത്തിയ ചർച്ചക്കൊടുവിലാണ് 15 ദിവസം നീട്ടിനൽകിയത്. തിങ്കളാഴ്ചയോടെ ഇൗ സമയ പരിധിയും കഴിഞ്ഞു. ഒരുകിലോമീറ്റർ വരെയുള്ള ചെറിയ ഓട്ടത്തിനുപോലും 50 രൂപയാണ് നിലവിൽ ഈടാക്കുന്നതെന്ന് പരാതിയുണ്ട്. രാത്രിയായാൽ നിരക്ക് തോന്നുംപടിയാണ്. പുതിയ മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ പിഴത്തുക പകുതിയായി കുറക്കുന്നതടക്കം കാര്യത്തിൽ ഇനിയും തീരുമാനകാത്തതാണ് പ്രധാനപ്രശ്നം. പുതിയ നിയമത്തിൻെറ ചുവടുപിടിച്ച് ഓണക്കാലത്ത് നിയമലംഘനം നടത്തിയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നില്ല. ഇനി പിഴ ചുമത്തണമോയെന്ന എന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിത്വത്തമുണ്ട്. മീറ്റർ ഘടിപ്പിക്കാത്ത ഓട്ടോകൾക്ക് പുതിയ നിയമമനുസരിച്ച് പിഴ ചുമത്തിയാൽ 10,000 രൂപ ഒടുക്കണം. ഇത്തരം നീക്കവുമായി മുന്നോട്ടുപോയാൽ സർക്കാർ നടപടിക്ക് വിരുദ്ധമാകുമെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കുണ്ട്. തൊഴിലാളികളുടെസമർദം ശക്തമായി തുടരുന്നാണ് അധികൃതര്‍ കണ്ണടക്കാന്‍ കാരണം. ഇതിനൊപ്പം പാലാ ഉപതെരഞ്ഞെടുപ്പും വന്നതോടെ കടുത്ത നടപടിയിലേക്ക് നീങ്ങേണ്ടെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാൽ, മീറ്റർ ഘടിപ്പിക്കാൻ മുന്‍കൈയെടുക്കുന്ന അധികൃതർ ആദ്യം അനധികൃത ഓട്ടോകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഓട്ടോ ഡ്രൈവര്‍മാരുടെ വാദം. നഗരത്തിൽ പെര്‍മിറ്റില്ലാത്ത ഓട്ടോ ഡ്രൈവര്‍മാരാണ് തോന്നിയ കൂലി ഈടാക്കി പേരുദോഷമുണ്ടാക്കുന്നതെന്നും ഇവർ പറയുന്നു. സമീപ പഞ്ചായത്തുകളില്‍നിന്നു പോലും അനധികൃത ഓട്ടോകൾ നഗരത്തിലെത്തി സർവിസ് നടത്തുന്നുണ്ടെന്നും പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story