Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 11:32 PM GMT Updated On
date_range 18 Aug 2019 11:32 PM GMTമാനംതെളിഞ്ഞു; ഇനി വീടുകളിലേക്ക്
text_fieldsbookmark_border
കോട്ടയം: മഴ മാറി മാനം തെളിഞ്ഞതോടെ ദുരിതബാധിതർ വീടുകളിലേക്ക് മടങ്ങുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ജില് ലയിൽ വിവിധ താലൂക്കുകളിൽ പ്രവർത്തിച്ച ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിട്ടു. വെള്ളക്കെട്ടിൽവീണ് ഏറ്റുമാനൂരിൽ വയോധികൻ മരിച്ചത് വേദനയായി. ഏറ്റുമാനൂർ പുന്നത്തറ വെസ്റ്റ് ആനന്ദമന്ദിരം ടോമിയാണ് (65) മരിച്ചത്. മഴ കുറഞ്ഞതിൻെറ പേരിൽ ക്യാമ്പുകൾ കൂട്ടത്തോടെ പിരിച്ചുവിട്ടെങ്കിലും പടിഞ്ഞാറൻ മേഖലയിലടക്കം പലയിടത്തും വീടുകളിൽനിന്ന് വെള്ളമിറങ്ങിയിട്ടില്ല. അവസാന വിവരമനുസരിച്ച് ഞായറാഴ്ച മാത്രം 71 ക്യാമ്പുകളാണ് പിരിച്ചുവിട്ടത്. ശനിയാഴ്ചത്തെ 117 ക്യാമ്പുകളിൽ ഇനി അവശേഷിക്കുന്നത് 46 എണ്ണം മാത്രമാണ്. ആകെ 1740 കുടുംബങ്ങളിലായി 2140 പുരുഷന്മാരും 2399 സ്ത്രീകളും 903 കുട്ടികളും ഉൾപ്പെടെ 5442 പേരാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. കോട്ടയത്തും ചങ്ങനാശ്ശേരിയിലും 16 വീതവും വൈക്കത്ത് 12, മീനച്ചിലിൽ -രണ്ട് ക്യാമ്പുമാണുള്ളത്. കോട്ടയത്ത് 386 കുടുംബങ്ങളിലെ 1182 പേരും വൈക്കത്ത് 725 കുടുംബങ്ങളിലെ 2062 പേരും ചങ്ങനാശ്ശേരിയിൽ 599 കുടുംബങ്ങളിലെ 2089 പേരും മീനച്ചിലിൽ 30 കുടുംബങ്ങളിലെ 109 പേരുമാണ് താമസിക്കുന്നത്. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നതിനാൽ ക്യാമ്പ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങിയത്. ഗ്രാമീണറോഡുകളിലേക്ക് ബസ് സർവിസുകൾ പുനരാരംഭിച്ചതോടെ ക്യാമ്പുകളിൽനിന്ന് പലർക്കും വീടുകളിലേക്ക് മടങ്ങാനായി. അവധിദിനമായിട്ടും തിരക്ക് അനുഭവപ്പെട്ടു. അതേസമയം, അപ്പർകുട്ടനാട് മേഖലയിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും ജലമെടുത്ത വീടുകൾ വൃത്തിയാക്കി ജീവിതം ആരംഭിക്കാൻ സമയമെടുക്കും. വ്യാപാരമേഖല പൂർണമായും തകർന്നതോടെ ഒാണാഘോഷവും വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ്. അയ്മനം, തിരുവാർപ്പ്, കുമരകം, വൈക്കം, തലയോലപ്പറമ്പ്, െവള്ളൂർ, ടി.വി.പുരം, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, വെച്ചൂർ എന്നിവിടങ്ങളിെല താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട് ദുരിതമാകുന്നു. കനത്തമഴയിൽ എല്ലാം ഉപേക്ഷിച്ച് ക്യാമ്പിലെത്തിയവർ വീട്ടിലേക്ക് മടങ്ങുേമ്പാൾ ആശങ്കയേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story