Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമീനച്ചിലാർ കരകവിഞ്ഞു;...

മീനച്ചിലാർ കരകവിഞ്ഞു; പാലാ നഗരം വെള്ളത്തിൽ

text_fields
bookmark_border
പാലാ: കോട്ടയം ജില്ലയിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും മീനച്ചിലാർ കരകവിഞ്ഞൊഴുകി പാലാ നഗരം വെള്ളത്തിൽ മുങ ്ങി. ഈരാറ്റുപേട്ട അടുക്കം മംഗളഗിരിയിലടക്കം രണ്ടിടത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും മൂലം മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് പാലാ നഗരത്തെ മുക്കിയത്. ഇതേത്തുടർന്ന് പൊലീസ് നഗരത്തിൽ മൈക്ക് അനൗൺസ്മൻെറ് നടത്തി വ്യാപാരികൾക്ക് ഉൾപ്പെടെ ജാഗ്രത നിർദേശം നൽകി. കുരിശുപള്ളി കവല, ടൗൺ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം ജങ്ഷൻ, കെ.എസ്.ആർ.ടി.സി, ന്യൂബസാർ റോഡ്, റിവർവ്യൂ റോഡ്, കൊട്ടാരമറ്റം, സാന്തോ ക്ലോംപക്സ്, കടപ്പാട്ടൂർ എന്നിവിടങ്ങളിലെല്ലാം വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളംകയറി സാധനസാമഗ്രികൾ നശിച്ചു. കോടികളുടെ നാശമാണ് കണക്കാക്കുന്നത്. ഗതാഗതം പൂർണമായും നിലച്ചതോടെ കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസ് സർവിസ് പൂർണമായും നിലച്ചു. ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ കിടങ്ങൂർ, ചേർപ്പുങ്കൽ, മുത്തോലി, മൂന്നാനി, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ റോഡിൽ വെള്ളംകയറി ഗതാഗതം തടസ്സപ്പെട്ടു. മൂന്നാനി, കൊട്ടാമറ്റം ബസ് ടെർമിനൽ, ചെത്തിമറ്റം, മുേത്താലി, പുലിയന്നൂർ എന്നീ പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിലും വെള്ളംകയറി. ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. വെള്ളത്തില്‍ മുങ്ങിയതോടെ പാലാ പൂര്‍ണമായി ഒറ്റപ്പെട്ടു. ഇരാറ്റുപേട്ട, തൊടുപുഴ, കോട്ടയം, പൊന്‍കുന്നം റൂട്ടുകളിലെ ബസ് സര്‍വിസും പാതിവഴിയില്‍ അവസാനിച്ചു. കോട്ടയം റൂട്ടില്‍ കിടങ്ങൂര്‍ മുതല്‍ വെള്ളക്കെട്ടുണ്ടായതിനാൽ ദുരിതമേറി. മീനച്ചിലാറ്റിൽ വെള്ളത്തിൻെറ വരവിന് കാര്യമായ കുറവുണ്ടായിട്ടില്ല. മഴ പെയ്താൽ കഴിഞ്ഞപ്രളയത്തിന് സമാനമായ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അതേസമയം, വെള്ളപ്പൊക്കം ആഘോഷമാക്കാനും നൂറുകണക്കിനാളുകളെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story