Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 July 2019 11:31 PM GMT Updated On
date_range 23 July 2019 11:31 PM GMTഎ.എസ്.ഐയുടെ സസ്പെൻഷന് കാരണക്കാരനായ യുവാവ് കഞ്ചാവുമായി പിടിയിൽ
text_fieldsbookmark_border
പാലാ: പൊലീസ് മർദിച്ചെന്ന് ആരോപിച്ച് മെഡിക്കൽ കോളജിൽ ചികിത്സതേടി എ.എസ്.ഐയുടെ സസ്പെൻഷന് കാരണക്കാരനായ ആൾ കഞ്ചാ വുമായി പിടിയിൽ. പോണാട് കുന്നത്തുമാട്ടേൽ അഖിൽ ബോസാണ് (32) പാലാ എക്‌സൈസ് സംഘത്തിൻെറ പിടിയിലായത്. കഞ്ചാവ് വിൽക്കുന്നതിനിടെ കടയം ഭാഗത്തുനിന്നാണ് പിടിയിലായത്. രണ്ട് പൊതികളിലായി 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പരിശോധന നടത്തുന്നതിനിടെ ഓട്ടോയിൽ പൊതിയുമായെത്തിയ അഖിലിനെ പിടികൂടുകയായിരുന്നു. പൂവരണി സ്വദേശിയായ മാത്തൻ ബിജുവിൻെറ വിൽപനക്കാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു. വാഹനവും കസ്റ്റഡിയിലെടുത്തു. ആശുപത്രി ജങ്ഷനിൽ ഓട്ടോ ഓടിക്കുന്ന അർബുദ ബാധിതനായ അഖിൽ ബോസിനെ മദ്യപിച്ചെന്ന പേരിൽ രണ്ടാഴ്ച മുമ്പ് പൊലീസ് പിടികൂടുകയും സ്റ്റേഷനിൽ മർദിച്ചെന്നുമുള്ള പരാതിയിൽ ജില്ല പൊലീസ് മേധാവി എ.എസ്.ഐ ജോബി ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നു. എക്‌സൈസ് സി.ഐ ബിജുവിൻെറ നേതൃത്വത്തിൽ അസി. ഇൻസ്പെക്ടർ രാഹുൽരാജ്, സി.ഇ.ഒമാരായ അഖിൽ പവിത്രൻ, ജസ്റ്റിൻ, അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story