Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2019 11:32 PM GMT Updated On
date_range 17 July 2019 11:32 PM GMTകെവിനെ മുക്കിക്കൊന്നത് -േപ്രാസിക്യൂഷൻ
text_fieldsbookmark_border
കോട്ടയം: കെവിേൻറത് മുങ്ങിമരണമല്ലെന്നും മരിക്കുമ്പോൾ ബോധമുണ്ടായിരുന്നുവെന്നും േപ്രാസിക്യൂഷൻ. കെവിനെ മരിച്ചനിലയിൽ കണ്ടെത്തിയ ചാലിയേക്കരയിലെ തോട്ടിൽ അരക്കൊപ്പം മാത്രമായിരുന്നു വെള്ളം. ഇത്തരം സാഹചര്യത്തിൽ ഒരാൾ മുങ്ങിമരിക്കില്ലെന്ന് ഡോക്ടർമാർ മൊഴി നൽകിയിരുന്നു. കെവിൻെറ ശ്വാസകോശത്തിൻെറ വലതു ഭാഗത്ത് 170 മില്ലിയും ഇടതു ഭാഗത്ത് 150 മില്ലിയും വെള്ളമുണ്ടായിരുന്നത് വെള്ളത്തിൽ വീഴുമ്പോൾ കെവിൻ ശ്വാസോച്ഛാസം നടത്തിയതിനു തെളിവാണ്. ജീവനുവേണ്ടി കെവിൻ പിടഞ്ഞുവെന്നാണ് ഇതു കാണിക്കുന്നത്. അബോധാവസ്ഥയിൽ ഒരാൾ വെള്ളത്തിൽ വീണാൽ ശ്വാസകോശത്തിൽ ഇത്രയും വെള്ളം നിറയില്ലെന്ന‌് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക‌് മെഡിസിൻ വിഭാഗം അസി. പ്രഫസർമാരായ ഡോ. സന്തോഷ‌് ജോസ‌്, ഡോ. വി.എം. രാജീവൻ എന്നിവർ മൊഴി നൽകിയിട്ടുണ്ട്. കെവിൻെറ ശരീരത്തിൽ കണ്ടെത്തിയ മുറിവുകളും പരിക്കുകളും മാരകമല്ല. അതിനാൽ അവശനിലയിൽ വീണപ്പോഴുള്ള മുങ്ങിമരണമല്ല. സമാന സാഹചര്യങ്ങളുള്ള സുപ്രീകോടതി, ഹൈകോടതി വിധി ന്യായങ്ങളും േപ്രാസിക്യൂഷൻ ചൂണ്ടിക്കാട്ടി. മാന്നാനത്തുനിന്ന‌് തട്ടിക്കൊണ്ടുപോയ കെവിൻ, 100 കിലോമീറ്റർ അകലെ ആൾപാർപ്പില്ലാത്ത വനമേഖലയിൽ പ്രതികളുടെ കസ‌്റ്റഡിയിൽ ഇരിക്കെയാണ‌് കൊല്ലപ്പെട്ടത‌്. ഇതിൻെറ ഉത്തരവാദിത്തത്തിൽനിന്ന‌് പ്രതികൾക്ക‌് ഒഴിഞ്ഞുമാറാനാകില്ലെന്നും സ‌്പെഷൽ പ്രോസിക്യൂട്ടർ സി.എസ‌്. അജയൻ വാദിച്ചു. പോസ‌്റ്റ്മോർട്ടം റിപ്പോർട്ടും ഫോറൻസിക‌് പരിശോധനയിലെ കണ്ടെത്തലുകളും കൊലപാതകമാണെന്ന ശക്തമായ സൂചനയാണ‌് നൽകുന്നത്. ചാലിയേക്കരയിൽ മൃതദേഹം കണ്ടെത്തിയ ഭാഗത്ത‌് കരയിൽനിന്ന‌് പുഴയിലേക്കുള്ള ഭാഗം കിഴുക്കാന്തൂക്കായല്ല, 3.80 മീറ്റർ വീതിയുള്ള തട്ടുകളാണ‌്. അതിനാൽ താഴേക്ക‌് ചാടിയാലും പുഴയിൽ വീഴില്ലെന്ന‌് സംഭവസ്ഥലം പരിശോധിച്ച‌് ഡോ. കെ. ശശികല നൽകിയ റിപ്പോർട്ട‌് തുടങ്ങിയ തെളിവുകൾ ആത്മഹത്യക്കോ അപകടമരണത്തിനോ സാധ്യതയില്ലെന്നും കൊലപാതകമാണെന്നും വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വാദിച്ചു. കെവിനു നീന്തൽ അറിയാമായിരുന്നുവെന്നു പിതാവ് ജോസഫും പൂർണ ആരോഗ്യവാനായിരുന്നുവെന്ന് ഒപ്പം തട്ടിക്കൊണ്ടു പോകപ്പെട്ട അനീഷും മൊഴി നൽകിയിരുന്നു. മുങ്ങിമരിക്കാൻ ഇടയില്ലെന്നാണ് ഇത് കാട്ടുന്നത്. നീന്തൽ അറിയാവുന്ന ആൾ, ബലമായി മുഖം വെള്ളത്തിൽ താഴ്ത്തിയല്ലാതെ മരിക്കില്ലെന്നും അഭിഭാഷകൻ പറഞ്ഞു. കേസിൽ ആറുമുതൽ 14വരെ പ്രതികളുടെ പങ്കിനെക്കുറിച്ചും വാദം നടന്നു. 11ാം പ്രതി ഫസൽ ഷെറീഫിൻെറ കൈയിൽ ഉണ്ടായ മുറിവ‌് അനീഷിൻെറ വീട‌് ആക്രമിക്കുന്ന സമയത്ത‌് ഉണ്ടായതാണെന്ന‌് സമ്മതിച്ചിട്ടുണ്ട‌്. ഒമ്പതാം പ്രതിയുടെ ഐ 20 കാറാണ‌് പ്രതികൾ ഉപയോഗിച്ചത‌്. ഇയാളും സംഘത്തോടൊപ്പം ഉണ്ടായിരുന്നതായി തെളിവുണ്ടെന്നും പ്രോസിക്യൂഷൻ പറഞ്ഞു. പ്രതിഭാഗം വാദം വ്യാഴാഴ്ച ആരംഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story