Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2019 11:31 PM GMT Updated On
date_range 14 July 2019 11:31 PM GMTരോഗികളുെട മറപറ്റി തട്ടിപ്പ് മുതൽ ലഹരി കച്ചവടംവരെ
text_fieldsbookmark_border
കോട്ടയം: മെഡിക്കൽ കോളജ് വളപ്പിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതോടെ ആശുപത്രിയുടെ സുരക്ഷയിൽ ആശങ്ക. അഞ്ച് ജ ില്ലകളിൽനിന്ന് ദിവസേന രണ്ടായിരത്തിലേറെ രോഗികളും കൂട്ടിരിപ്പുകാരും ജീവനക്കാരും വന്നുപോകുന്ന മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലാണ് രണ്ടാഴ്ച ആരുടെയും കണ്ണിൽപെടാതെ മൃതദേഹം കിടന്നത്. ലഹരി മരുന്ന് സംഘങ്ങൾ മുതൽ അനാശാസ്യ ഇടപാടുകാർവരെ താവളമാക്കുന്നത് മെഡിക്കൽ കോളജും ചുറ്റുവട്ടവുമാണ്. രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും തിരക്കിനിടയിൽ ശ്രദ്ധയിൽപെടില്ലെന്ന ആനുകൂല്യം മുതലെടുത്താണ് ഇവരുടെ പ്രവർത്തനം. കഞ്ചാവും പാൻമസാലയും മാത്രമല്ല, ന്യൂജനറേഷൻ മയക്കുമരുന്നുകളും ഇവിടെ സുലഭമാണെന്ന് നേരേത്ത എക്സൈസ് കണ്ടെത്തിയിരുന്നു. വിജനമായ കാമ്പസും ആളൊഴിഞ്ഞ കെട്ടിടങ്ങളും ലഹരി മാഫിയക്ക് വളമാകുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരെന്ന വ്യാജേനയെത്തി പണവും സ്വർണവുമായി മുങ്ങുന്നവരുമുണ്ട്. തിരക്കേറിയ വാർഡുകളാണ് ഇവരുടെ താവളം. സഹായിക്കാമെന്നു പറഞ്ഞു പണവും വാങ്ങി പോകുന്നവരും ഏറെ. ചെറിയ തുക നഷ്ടമാകുന്നതിനാൽ പലരും പരാതി പറയാൻ മടിക്കുന്നത് തട്ടിപ്പുകാർക്ക് തുണയാകുന്നു. വിശാലമായ വളപ്പിൽ വിജനസ്ഥലങ്ങൾ ഏറെയുണ്ടെന്നതും സാമൂഹിക വിരുദ്ധർ മുതലെടുക്കുന്നു. പ്രധാന കെട്ടിടങ്ങൾക്കിടയിൽപോലും കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങളേറെ. ഇത്തരത്തിൽ ചിലയിടങ്ങളിൽ മാലിന്യം തള്ളുന്നതിനാൽ ഇഴജന്തുക്കളും തെരുവുനായ്ക്കളും ഏറെയുള്ളതിനാൽ ആരും തിരിഞ്ഞുനോക്കാറില്ല. ഇത്തരത്തിൽ പ്രധാന കെട്ടിടത്തോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന 11 കെ.വി സബ്സ്റ്റേഷനോട് ചേർന്നതാണ് ഈ സ്ഥലം. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഇവിടം ചതുപ്പും വള്ളിപ്പടർപ്പും നിറഞ്ഞതാണ്. മെഡിക്കൽ കോളജ് കാമ്പസിൻെറ മിക്കഭാഗങ്ങളിലും സി.സി ടി.വികൾ ഉണ്ടെങ്കിലും ഒരു നിരീക്ഷണവുമില്ല. രോഗികൾക്കു ചികിത്സ ഉറപ്പാക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യാൻ ആശുപത്രി മാനേജ്മൻെറിനും കഴിയുന്നില്ല. സെക്യൂരിറ്റി ജീവനക്കാർ ഏറെയുണ്ടെങ്കിലും ഇവരുടെ ശ്രദ്ധയും എത്താറില്ല. രോഗികളുടെ വൻ തിരക്കായതിനാൽ മറ്റൊന്നിനും സമയമില്ലെന്ന് ഇവർ പറയുന്നു. എയ്ഡ്പോസ്റ്റ് ഉണ്ടെങ്കിലും സാമൂഹിക വിരുദ്ധരുെട എണ്ണത്തിൽ കുറവില്ല. ഒറ്റപ്പെട്ട സ്ഥലങ്ങൾ പ്രയോജനപ്പെടുത്തി കെട്ടിട സമുച്ചയം പണിയാൻ കഴിയുമെന്നിരിക്കെ കാടും പടർപ്പും കളനാശിനി പ്രയോഗം നടത്തി സമൂഹിക വിരുദ്ധരെ അകറ്റിനിർത്തി മതിയായ വെളിച്ചം തെളിക്കാൻ നടപടി ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story