Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2019 11:30 PM GMT Updated On
date_range 3 July 2019 11:30 PM GMTകോട്ടയം റെയിൽവേ സ്‌റ്റേഷൻ: ബഹുനില പാർക്കിങ് സംവിധാന നിർമാണം പുരോഗമിക്കുന്നു
text_fieldsbookmark_border
കോട്ടയം: റെയിൽവേ സ്റ്റേഷനിലെ ബഹുനില പാർക്കിങ് ടെർമിനലിൻെറ നിർമാണം പുരോഗമിക്കുന്നു. ടെർമിനലിന് തൂണുകൾ സ്ഥാ പിച്ചു. ഇവയെ ബന്ധിപ്പിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. റെയിൽവേ സ്റ്റേഷനു മുന്നിൽ നിലവിലെ പാർക്കിങ് സ്ഥലത്താണിത്. ഇവിടത്തെ മരങ്ങൾ മുറിച്ചുനീക്കിയിരുന്നു. 1.65 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഇതിൽ 250 ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യാം. പാർക്കിങ് ഭാഗത്തെ സ്ഥലപരിമിതിമൂലമാണ് പല നിലകൾ ഒരുക്കുന്നത്. തുടക്കത്തിൽ ഇരുചക്രവാഹനങ്ങൾക്കാണ് ഈ സൗകര്യം. കാറുകൾ അടക്കം പാർക്ക് ചെയ്യാൻ ഇതോടെ കൂടുതൽ സ്ഥലം ലഭ്യമാകും. റോഡിൽനിന്നും താഴത്തെ നിലയിൽനിന്നും വാഹങ്ങൾക്ക് മുകളിലത്തെ നിലകളിലേക്ക് കയറാവുന്ന രീതിയിലാണ് ടെർമിനൽ. ഇവിടെനിന്ന് യാത്രക്കാർക്ക് നേരിട്ട് പ്ലാറ്റ്ഫോമിലേക്ക് പ്രവേശനമുണ്ടാകും. എപ്പോൾ വേണമെങ്കിലും ഉൗരാവുന്നരീതിയിൽ നട്ട് ബോൾട്ടുകൾ ഉപയോഗിച്ചാണ് നിർമാണം. മൾട്ടിലെവൽ പാർക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്ന സ്ഥലം ഭാവിയിൽ മറ്റേതെങ്കിലും പ്രവർത്തനത്തിന് ഉപയോഗിക്കേണ്ടിവന്നാൽ, ഊരിമാറ്റാനാണ് ഇത്തരത്തിലൊരു നിർമാണരീതി തെരഞ്ഞെടുത്തതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. റെയിൽവേ സ്‌റ്റേഷൻ കവാടം കേരളീയത്തനിമയിൽ നവീകരിക്കുന്നതും പുരോഗമിക്കുകയാണ്. കോട്ടയത്തിൻെറ പാരമ്പര്യം വിളിച്ചോതുന്ന രീതിയിലാണ് പുതിയ കവാടം ഒരുങ്ങുന്നത്. പ്രധാന കെട്ടിടത്തിൻെറ മുകൾഭാഗത്ത് കമ്പികൾ സ്ഥാപിച്ചുകഴിഞ്ഞു. ഇതിനുമുകളിൽ ഓടുപാകും. ഗുഡ്സ് ഷെഡ് റോഡിൽ രണ്ടാം കവാട നിർമാണ നടപടി പുരോഗമിക്കുന്നു. നിലവിലെ മൂന്ന് പ്ലാറ്റ്‌ഫോമുകൾ അഞ്ചായി ഉയർത്തും. നിലവിലെ ഫുട്ട് ഓവർബ്രിഡ്ജുകൾ വീതികൂട്ടി എല്ലാ പ്ലാറ്റ്‌ഫോമുകളും ബന്ധിപ്പിക്കും. പ്ലാറ്റ്‌ഫോമുകളുടെ പ്രതലം ടൈലുകൾ പാകും. വിശ്രമമുറികളിൽ കൂടുതൽ ശുദ്ധജലസൗകര്യവും വാട്ടർ കൂളറുകളും സ്‌ഥാപിക്കും. ബുക്കിങ് കൗണ്ടറുകൾ ആധുനികവത്കരിക്കും. യാത്രക്കാർക്ക് കൂടുതൽ ഇൻഫർമേഷൻ ബോർഡുകളും ഡിസ്‌പ്ലേ ബോർഡുകളും യാത്രാസൗഹൃദ കൗണ്ടറുകളും ടച്ച് സ്‌ക്രീനുകളും സ്‌ഥാപിക്കും. പുതിയ എസ്കലേറ്ററും സ്ഥാപിക്കും. പൂമുഖത്തിന് വിസ്തൃതി കൂട്ടി യാത്രക്കാർക്ക് കൂടുതൽ വിശ്രമസൗകര്യങ്ങളും ഒരുക്കുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story