Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 11:29 PM GMT Updated On
date_range 10 Jun 2019 11:29 PM GMTകണ്ണടച്ച് നഗരത്തിലെ വഴിവിളക്കുകൾ; നഗരസഭ കൗൺസിലിൽ ബഹളം
text_fieldsbookmark_border
തൊടുപുഴ: നഗരത്തിലെ വഴിവിളക്കുകള്‍ പകുതിയിലേറെയും പ്രവർത്തനരഹിതമായി മാസങ്ങൾ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാത്ത തിനെച്ചൊല്ലി നഗരസഭ കൗൺസിലിൽ ബഹളം. തിങ്കളാഴ്ച ചേർന്ന നഗരസഭ കൗൺസിലിലാണ് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നത്. ഇതിനു മുമ്പും സമാനസംഭവം ഉണ്ടായപ്പോൾ വഴിവിളക്കുകളുടെ തകരാർ പരിഹരിക്കുന്നതിനു നഗരസഭയില്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് കൗൺസിലർമാർ കുറ്റപ്പെടുത്തി. 35ാം വാര്‍ഡിലെ പെരുന്താനത്ത് ഹാപ്പിനഗര്‍ കോളനി ഭാഗത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ കെ.എസ്.ഇ.ബി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗണ്‍സിലര്‍മാരായ ബാബു പരമേശ്വരന്‍, അരുണിമ ധനേഷ് എന്നിവര്‍ കൊണ്ടുവന്ന പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വിഷയം കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തിയത്. തൻെറ വാര്‍ഡില്‍ ഉള്‍പ്പെടെ തകരാറിലായ വഴിവിളക്കുകളുടെ എണ്ണം രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടും നടപടിയില്ലെന്ന് ബാബു പരമേശ്വരന്‍ കുറ്റപ്പെടുത്തി. ഒാരോ വാര്‍ഡുകളിലെയും ഭൂരിഭാഗം വിളക്കുകളും തകരാറിലായിരിക്കുകയാണ്. ഇവ മാറ്റി സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണിക്കും നഗരസഭ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥ അനാസ്ഥയെ തുടര്‍ന്ന് കരാറുകാര്‍ തോന്നുംവിധമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. വഴിവിളക്കുകളുടെ തകരാറുകള്‍ പരിഹരിക്കാന്‍ കരാറുകാരോട് അടിയന്തരമായി ആവശ്യപ്പെടുമെന്ന് ചെയര്‍പേഴ്‌സൻ ജെസി ആൻറണി അറിയിച്ചു. നഗരത്തില്‍ സ്ട്രീറ്റ് ലൈന്‍ വലിക്കുന്ന നടപടി വേഗത്തിലാക്കാന്‍ ചൊവ്വാഴ്ച രാവിലെ 11ന് കൗണ്‍സില്‍ ഹാളില്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സൻ വ്യക്തമാക്കി. മുതലക്കോടം െസൻറ് ജോർജ് യു.പി സ്കൂൾ മാനേജർ നൽകിയ പരാതിയും കൗൺസിലിൽ ചർച്ചയായി. കഴിഞ്ഞ വർഷം ബിൽഡിങ് നിർമാണത്തിന് സ്കൂൾ അധികൃതർ അനുമതി തേടിയിരുന്നു. ഇത് സംബന്ധിച്ച നടപടി ക്രമങ്ങളെക്കുറിച്ചറിയാൻ സമീപിച്ചപ്പോൾ പെർമിറ്റ് നൽകുന്നതിന് തടസ്സമില്ലെന്നറിയിെച്ചന്നും തുടർന്ന് നിർമാണ നടപടി ആരംഭിച്ചെന്നും സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ, ഇപ്പോൾ നിർമാണം പകുതി വഴിയായേപ്പാൾ റാമ്പ് നിർമിച്ചിെല്ലന്ന പേരിൽ പെർമിറ്റ് നിഷേധിക്കുകയാണെന്നാണ് പരാതി. വിഷയം കൗൺസിൽ ചർച്ച ചെയ്തതോടെ നിയമവശങ്ങൾ േനാക്കി പെർമിറ്റ് നൽകാൻ നടപടി അടിയന്തരമായി സ്വീകരിക്കാൻ കൗൺസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story