Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസൗരോർജ പദ്ധതി: മൂന്നു...

സൗരോർജ പദ്ധതി: മൂന്നു മാസത്തിൽ എം.ജി സർവകലാശാല ലാഭിച്ചത് 8.73 ലക്ഷം രൂപ

text_fields
bookmark_border
കോട്ടയം: സൗരോർജ പ്ലാൻറിലൂടെ വൈദ്യുതി ഉൽപാദിപ്പിച്ച് മൂന്നു മാസംകൊണ്ട് എം.ജി സർവകലാശാല ലാഭിച്ചത് 8.73 ലക്ഷം രൂപ. വൈദ്യുതി ഉപയോഗം ഗണ്യമായി വർധിക്കുന്ന ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് വൈദ്യുതി ചാർജ് കുറച്ച് സർവകലാശാല നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽവരെ യഥാക്രമം 12.76, 14.19, 13.55 ലക്ഷം രൂപയാണ് വൈദ്യുതി ചാർജ് അടച്ചതെങ്കിൽ ഇത്തവണ അത് 9.84, 11.34, 10.58 ലക്ഷം രൂപയായി കുറഞ്ഞെന്ന് സിൻഡിക്കേറ്റ് ആസൂത്രണ വികസന ഉപസമിതി കൺവീനർ ഡോ. കെ. കൃഷ്ണദാസ് പറഞ്ഞു. ഇതിലൂടെ 8,73,761 രൂപ ലാഭിക്കാൻ കഴിഞ്ഞു. എട്ട് കെട്ടിടസമുച്ചയങ്ങളിലായി 400 കിലോവാട്ടിൻെറ ഓൺഗ്രിഡ് സോളാർ പവർപ്ലാൻറ് സ്ഥാപിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. 3.25 കോടി ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി സർവകലാശാല ആവശ്യങ്ങൾക്കു ഉപയോഗിച്ചശേഷം മിച്ചം വരുന്നത് കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകുന്നു. ദിവസേന 1600 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പ്ലാൻറ്. കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിയുടെ വില കുറച്ചുള്ള ചാർജാണ് സർവകലാശാല അടക്കുന്നത്. 320 കിലോവാട്ട് ശേഷിയുള്ള 1258 പാനലുകളും 50, 30, 20, 6 കിലോവാട്ട് ശേഷിയുള്ള സ്ട്രിങ് ഇൻവർട്ടറുകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. സർവകലാശാല എൻജിനീയറിങ് വിഭാഗത്തിനാണ് പരിപാലന ചുമതല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story