Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2019 11:31 PM GMT Updated On
date_range 14 May 2019 11:31 PM GMTഅനുമതി ഇല്ലാതെ കുഴൽക്കിണർ നിർമാണം വ്യാപകമെന്ന് പരാതി
text_fieldsbookmark_border
കോട്ടയം: ജില്ലയുടെ പലഭാഗത്തും അനുമതി ഇല്ലാതെ കുഴൽക്കിണറുകൾ നിർമിക്കുന്നതായി പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ് ങളുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ കുഴൽക്കിണർ നിർമിക്കാവൂ എന്നാണ് നിയമം. ഇവിടെ എത്തുന്ന അപേക്ഷ ഭൂഗർഭ ജലവകുപ്പിനു കൈമാറുകയും ഇവർ പരിശോധന നടത്തിയശേഷം അനുമതി നൽകുകയുമാണ് നടപടി. എന്നാൽ, സ്വകാര്യ കുഴൽക്കിണർ എജൻസികൾ ഇതു പാലിക്കുന്നില്ല. പഠനം നടത്താതെ കുഴൽക്കിണർ നിർമിച്ചതുമൂലം സമീപത്തെ കിണറുകളിലെ ജലം പൂർണമായും ഇല്ലാതാകുന്നതായുള്ള പരാതി കൂടുകയാണ്. പാമ്പാടി ലങ്കപ്പടിക്ക് സമീപം സ്വകാര്യ വ്യക്തി കുഴൽക്കിണർ നിർമിച്ചതുമൂലം കിണറ്റിലെ ജലം പൂർണമായും ഇല്ലാതായി എന്ന പരാതിയുമായി വികലാംഗനായ വീട്ടുടമ കലക്ടറെ സമീപിച്ചിരിക്കുകയാണ്. 40 വർഷമായി വറ്റാതിരുന്ന വെള്ളം തൻെറ കിണറിനു സമീപം നിയമം അനുവദിക്കുന്നതിനേക്കാൾ ആഴത്തിൽ കുഴൽ ക്കിണർ നിർമിച്ചതുമൂലം ഇല്ലാതാെയന്നാണ് തിരുവാതുക്കൽ വീട്ടിൽ മോഹൻ ജേക്കബിൻെറ പരാതി. പഞ്ചായത്തിൻെറ അനുമതി ഇല്ലാതെയാണ് ഇവിടെ നിർമാണം നടന്നതെന്നാണ് ആരോപണം. ജില്ലയിലെ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കുഴൽക്കിണർ നിർമാണ യൂനിറ്റുകൾ വ്യാപകമാണെന്നും ഇത്തരം യൂനിറ്റുകൾക്കെതിരെ പരിശോധന കർശനമാക്കണമെന്നും ജല ഉപഭോക്തൃ തണ്ണീർത്തട സംരക്ഷണ സമിതി ജില്ല പ്രസിഡൻറ് എബി ഐപ്പ് അവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story