Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2019 11:32 PM GMT Updated On
date_range 12 May 2019 11:32 PM GMTശബരിമല ആചാര സംരക്ഷണ സമിതി നേതാക്കൾക്കെതിരെ ബി.ജെ.പി സംസ്ഥാന നേതാവിെൻറ പോസ്റ്റ്
text_fieldsbookmark_border
ശബരിമല ആചാര സംരക്ഷണ സമിതി നേതാക്കൾക്കെതിരെ ബി.ജെ.പി സംസ്ഥാന നേതാവിൻെറ പോസ്റ്റ് കോട്ടയം: ശബരിമല വിഷയത്തിൽ ചില നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾ വിശ്വാസികളിൽപെട്ടവർക്ക് പാർട്ടി നിലപാടിൽ സംശയം തോന്നാൻ ഇടയാക്കിയെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ബി. രാധാകൃഷ്ണമേേനാൻ. നേതാക്കളുടെ വ്യക്തിപരമായ അഭിപ്രായം പരസ്യചർച്ചയാക്കിയവർ മലയാളികൾ ഏറെയുള്ള ഡൽഹിയിലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പരാജയം ആഗ്രഹിക്കുന്നവരാണെന്നും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഉന്നത നേതാക്കൾക്കെതിരെ വിമർശനാത്മകമായി ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരുവിഭാഗം സംഘ്പരിവാർ നേതാക്കൾ ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് പല ഘട്ടങ്ങളിലായി നടത്തിയ അഭിപ്രായപ്രകടനത്തെയാണ് അദ്ദേഹം ഉന്നംവെച്ചിരിക്കുന്നത്. വ്യക്തിപരമായ ഇത്തരം അഭിപ്രായപ്രകടനങ്ങൾ പാളയത്തിൽ പട ഉണ്ടാക്കുന്നതിന് ചിലർ ഉപയോഗിച്ചതായും ഈ ശ്രമം വിലപ്പോവുകയില്ലെന്നും മുൻ സംസ്ഥാന സെക്രട്ടിയായിരുന്ന രാധാകൃഷ്ണമേനോൻ വിലയിരുത്തുന്നു. ആർ.എസ്.എസിൻെറ മുതിർന്ന സംസ്ഥാന നേതാവ് ആർ. ഹരി ആർ.എസ്.എസ് മുഖപ്പത്രമായ 'കേസരി'യിൽ സ്ത്രീപ്രവേശനത്തിനും എല്ലാ ദിവസവും ക്ഷേത്രം തുറന്നുകൊടുക്കുന്നതിനും അനുകൂലിച്ചെഴുതിയ ലേഖനമായിരുന്നു ശബരിമല ആചാരസംരക്ഷണ പ്രക്ഷോഭത്തിൻെറ പ്രയോക്താക്കളായ ഒരുവിഭാഗം നേതാക്കളുടെ പരസ്യവിമർശനത്തിന് ഇടയാക്കിയത്. ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിൻെറ ആചാര്യന്മാർ തീരുമാനിക്കുംവിധം ആചാരങ്ങൾ മാറ്റാമെന്നുള്ള നിലപാടും സംഘ്പരിവാറിനുള്ളിൽ അഭിപ്രായവ്യത്യാസമുയർത്തിയിരുന്നു. ശബരിമല പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമായിരുന്നെന്ന് പറഞ്ഞ് 'റെഡി ടു വെയ്റ്റ്' കാമ്പയിന്‍ നേതാവ് പദ്മ പിള്ളയാണ് ആദ്യം പരസ്യവിമർശനത്തിന് വെടിപൊട്ടിച്ചത്. ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളുടെ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ കേരളത്തില്‍ നടന്ന പ്രക്ഷോഭം പിണറായി വിജയനെ എതിര്‍ക്കാന്‍ മാത്രമാണെന്നും ഇത്ര ഭംഗിയായി നമ്മളെ എങ്ങനെ മുതലെടുക്കാന്‍ പറ്റുന്നു എന്നോര്‍ക്കുമ്പോള്‍ ആത്മനിന്ദ തോന്നുന്നുവെന്നുമായിരുന്നു പദ്മ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story