Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2019 11:33 PM GMT Updated On
date_range 3 May 2019 11:33 PM GMTസ്ത്രീ തൊഴിലാളിയെ ബലാത്സംഗം ചെയ്തശേഷം കൊലപാതകം:പ്രതിക്ക് ജീവപര്യന്തവും 20വർഷം കഠിനതടവും
text_fieldsbookmark_border
തൊടുപുഴ: പീരുമേട് കുട്ടിക്കാനം കള്ളിവേലിൽ എസ്റ്റേറ്റിലെ ഇതരസംസ്ഥാന തൊഴിലാളി സ്ത്രീയെ ബലാത്സംഗം ചെയ്തശേഷം വെട്ടിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തവും കൂടാതെ 20 വർഷം കഠിനതടവും ശിക്ഷിച്ച് തൊടുപുഴ അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവിട്ടു. ഒന്നരലക്ഷം രൂപ പിഴയുമൊടുക്കണം. പിഴയൊടുക്കുന്നില്ലെങ്കിൽ മൂന്നുവർഷംകൂടി ശിക്ഷ അനുഭവിക്കണം. 2017 ജനുവരി ഒന്നിന് ഉച്ചക്ക് രണ്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഒഡിഷ സ്വദേശിയായ 32കാരിയെ കൊന്ന കേസിലാണ് ഇതേ എസ്റ്റേറ്റിലെ തൊഴിലാളിയും തൊട്ടടുത്ത ലയത്തിലെ താമസക്കാരനുമായ പീരുമേട് കച്ചേരിക്കുന്ന് ഭാഗത്ത് രഞ്ജിനി നിവാസിൽ വിശ്വനാഥനെ (56) ശിക്ഷിച്ചത്. വിശ്വനാഥൻ നേരത്തേ യുവതിയെ തൻെറ ലൈംഗിക താൽപര്യത്തിന് ഉപയോഗിക്കുന്നതിനായി ശ്രമിച്ചെങ്കിലും ഇവർ എതിർത്തിരുന്നു. ഇതിൻെറ വിരോധത്തിൽ തൊട്ടടുത്ത ലയത്തിലെ താമസക്കാരൻ ഒഡിഷ സ്വദേശി പ്രഹ്ലാദപത്രയുടെ സഹായത്തോടെ കൃത്യം നടത്തുകയായിരുന്നു. സംഭവദിവസം എസ്റ്റേറ്റ് അവധിയായിരുന്നതിനാൽ മറ്റ് തൊഴിലാളികൾ ഇല്ലാത്ത അവസരം ഇരുവരും മുതലെടുക്കുകയായിരുന്നു. എസ്റ്റേറ്റിലെ ചെക്ക് ഡാമിനോട് ചേർന്ന ഈറ്റക്കാട്ടിൽ അവധി ദിവസങ്ങളിൽ വിറക് ശേഖരിക്കാൻ യുവതി എത്താറുണ്ടായിരുന്നു. ഇൗസമയം വിശ്വനാഥൻ ഇവരുടെ പിന്നിൽ പതുങ്ങിയെത്തി വാക്കത്തികൊണ്ട് തലയുടെ പിന്നിൽ അടിക്കുകയും ബോധംകെട്ട് വീണപ്പോൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് എടുത്തുകൊണ്ടുപോയി മുഖത്തും കഴുത്തിനും തുടരെ വെട്ടി ക്രൂരമായി കൊലപ്പെടുത്തി. ഇവരുടെ ശരീരത്തിൽ 56ഒാളം മുറിവുകൾ ഉണ്ടായിരുന്നു. തുടർന്ന് പ്രഹ്ലാദപത്രയുടെ സഹായത്തോടെ മൃതദേഹം കുറ്റിക്കാട്ടിലെ പുല്ലിനടിയിൽ ഒളിപ്പിച്ചു. എസ്റ്റേറ്റിന് പുറത്ത് പണിക്കുപോയ യുവതിയുടെ ഭർത്താവ് വൈകീട്ട് തിരികെയെത്തിയപ്പോൾ ലയം പൂട്ടിക്കിടക്കുന്നത് കണ്ട് അയൽക്കാരും പരിചയക്കാരുമായി ചേർന്ന് അന്വേഷിക്കുകയും രാത്രിയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെയും രണ്ടാംപ്രതി കോടതി മുമ്പാകെ മാപ്പുസാക്ഷിയായി നൽകിയ മൊഴിയുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ജില്ല പൊലീസ് മേധാവിയായിരുന്ന എ.വി. ജോർജിൻെറ മേൽനോട്ടത്തിൽ പീരുമേട് സർക്കിൾ ഇൻസ്പെക്ടർ ഷിബുകുമാറാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story