Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2019 11:31 PM GMT Updated On
date_range 17 April 2019 11:31 PM GMTബി.ജെ.പിക്കും കോൺഗ്രസിനുമിടയിലെ അകലം കുറയുന്നു -പ്രകാശ‌് കാരാട്ട‌്
text_fieldsbookmark_border
കോട്ടയം: ബി.ജെ.പിക്കും കോൺഗ്രസിനുമിടയിലെ അകലം കുറഞ്ഞുവരുകയാണെന്ന് സി.പി.എം േപാളിറ്റ‌് ബ്യൂറോ അംഗം പ്രകാശ‌് കാ രാട്ട‌്. ബി.ജെ.പി ഉയർത്തുന്ന വർഗീയ ഭീഷണിയെ ആശയപരമായും രാഷ‌്ട്രീയമായും എതിർക്കാൻ ഇടതുപക്ഷത്തിന് മാത്രമാണ് കഴിയുന്നത്. കോൺഗ്രസ് നേതാക്കളിൽ പലരും ഇപ്പോൾ ബി.ജെ.പിയുടെ പ്രതിനിധികളാണെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ലോക‌്സഭ മണ്ഡലം എൽ.ഡി.എഫ‌് സ്ഥാനാർഥി വി.എൻ. വാസവൻെറ തെരഞ്ഞെടുപ്പ‌് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിക്കെതിരായ മതനിരപേക്ഷ കക്ഷികളെ കൂട്ടിയോജിപ്പിക്കാൻ ഇടതുപക്ഷത്തിനു മാത്രമേ കഴിയൂ. കോൺഗ്രസിനെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾ അടക്കം വിശ്വസിക്കുന്നില്ല. വർഗീയത നേരിടുന്നതിൽ കോൺഗ്രസ‌് പരാജയപ്പെട്ടു. ഇതോടെ ഇവരുടെ മതനിരപേക്ഷ മുഖം ദുർബലമായി. മോദിയും കൂട്ടരും രാജ്യത്തിനകത്തും പുറത്തുംനിന്ന് ഭീഷണിയുണ്ടെന്ന് പ്രചരിപ്പിച്ച് ഭിന്നതയും അസ്വാരസ്യവും സൃഷ്ടിക്കുന്നു. ഭീഷണി ചെറുക്കാൻ കരുത്തുള്ളവർ തങ്ങൾ മാത്രമെന്ന് അവർ പ്രചരിപ്പിക്കുന്നു. മോദിയെ എതിർക്കുന്നവരെ ആഭ്യന്തര, വിദേശ ശത്രുക്കളെന്ന‌് മുദ്രകുത്തുന്നു. മതന്യൂനപക്ഷങ്ങളും ഇടതുപക്ഷവും ആഭ്യന്തര ശത്രുക്കളുടെ പട്ടികയിലാണ‌്. ഭരണഘടനയിലും മതേതര മൂല്യങ്ങളിലും വിശ്വാസമില്ലാത്ത മോദി സർക്കാറിനെ അധികാരത്തിൽനിന്ന‌് പുറത്താക്കണം. ഭരണഘടന ഇന്ത്യയുടെ സംസ‌്കാരത്തിന‌് യോജിച്ചതല്ലെന്ന് വിശ്വസിക്കുന്നവരാണ‌് ആർ.എസ‌്.എസ‌്. മനുസ‌്മൃതിയിൽ അധിഷ്ഠിതമായ ഭരണഘടനയാണ‌് അവരുടെ ലക്ഷ്യം. വ്യത്യസ്ത മതവിഭാഗങ്ങൾക്കും സംസ‌്കാരത്തിനും സംരക്ഷണം നൽകുന്നത‌് ഭരണഘടനയാണ‌്. കഴിഞ്ഞ അഞ്ചുവർഷവും ഭരണഘടന തകർക്കുന്ന നീക്കങ്ങളാണ് മോദി സർക്കാർ നടത്തിയതെന്നും കാരാട്ട് പറഞ്ഞു. എൽ.ഡി.എഫ് കോട്ടയം മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ. പി.കെ. ചിത്രഭാനു അധ്യക്ഷത വഹിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വൻ, എൽ.ഡി.എഫ് നേതാക്കളായ എ.വി. റസൽ, എം.കെ. പ്രഭാകരൻ, സി.കെ. ശശിധരൻ, സുരേഷ് കുറുപ്പ് എം.എൽ.എ, മാണി സി. കാപ്പൻ, പി.കെ. ആനന്ദക്കുട്ടൻ, വി.ബി. ബിനു, പി.ജെ. വർഗീസ്, ടി.വി. ബേബി, അഡ്വ. അനിൽ കുമാർ, സാബു മുരിക്കവേലി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story