Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2019 11:31 PM GMT Updated On
date_range 7 April 2019 11:31 PM GMTസമൻസ് നൽകിയതിെൻറ പേരിൽ പൊലീസുകാരനെ അസഭ്യം പറഞ്ഞ കേസ്: രണ്ടുപേർക്ക് മൂന്നുമാസം തടവ്
text_fieldsbookmark_border
സമൻസ് നൽകിയതിൻെറ പേരിൽ പൊലീസുകാരനെ അസഭ്യം പറഞ്ഞ കേസ്: രണ്ടുപേർക്ക് മൂന്നുമാസം തടവ് കോട്ടയം: കുടുംബ കോടതിയിലെ സമൻസ് നൽകിയതിൻെറ പേരിൽ മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിലെത്തി പൊലീസുകാരനെ അസഭ്യം പറയുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർക്ക് മൂന്നുമാസം കഠിനതടവ്. ആർപ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കൽ ജിനുമോൻ (47), ആർപ്പൂക്കര കുന്നുംപുറം മൈലാവേലിൽ ചാക്കോ (37) എന്നിവരെയാണ് ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് സന്തോഷ് ദാസ് ശിക്ഷിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതിയായ ജിനുമോനെതിരെ നേരേത്ത ഏറ്റുമാനൂർ കുടുംബ കോടതി വാറൻറ് പുറപ്പെടുവിച്ചിരുന്നു. ഈ വാറൻറ് നടപ്പാക്കാൻ എസ്.ഐക്കൊപ്പം ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സുരേഷും എത്തിയിരുന്നു. ഇതിനുശേഷം മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ സുരേഷിനെ കണ്ട പ്രതികൾ അസഭ്യം പറയുകയും ആക്രമിക്കാനും ശ്രമിച്ചു. തുടർന്ന് പൊലീസ് പ്രതികളെ മെഡിക്കൽ കോളജ് പരിസരത്തുവെച്ച് അറസ്റ്റ് ചെയ്തു. വിചാരണ നടത്തിയ കോടതി പൊലീസുകാരൻെറ ഡ്യൂട്ടി തടസ്സപ്പെടുത്തിയ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടൻ പി. അനുപമ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story