Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവി.എൻ. വാസവൻ...

വി.എൻ. വാസവൻ കുമരകത്തി​െൻറ മണ്ണിൽ

text_fields
bookmark_border
വി.എൻ. വാസവൻ കുമരകത്തിൻെറ മണ്ണിൽ കോട്ടയം: പ്ര‌ളയം തകർത്തെറിഞ്ഞ കുമരകത്തിൻെറ മണ്ണിലൂടെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻെറ പര്യടനം. ഞായറാഴ്ച രാവിലെ എട്ടിന് മഞ്ചാടിക്കരിയിലായിരുന്നു ആദ്യ സ്വീകരണം. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി.ബി. ബിനു പര്യടനം ഉദ‌്ഘാടനം ചെയ‌്തു. മനോജ‌് കരീമഠം അധ്യക്ഷത വഹിച്ചു. അഡ്വ. കെ. സുരേഷ‌്കുറുപ്പ‌് എം.എൽ.എ, സി.പി.എം ഏരിയ കമ്മിറ്റി അംഗം പി.കെ. ഷാജി എന്നിവർ സംസാരിച്ചു. അടുത്ത സ്വീകരണ സ്ഥലമായ ചീപ്പുങ്കലിലും ആവേശസ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. പിന്നീട‌് കുമരകം, തിരുവാർപ്പ‌്, അയ‌്മനം, ആർപ്പൂക്കര പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങളിലെ വോട്ടർമാരെ കണ്ടു. ബൈക്കുകളിൽ യുവാക്കൾ സ്ഥാനാർഥിക്ക‌് അകമ്പടിയേകി. സ‌്നേഹോപഹാരമായി കരിക്കിൻകുലയും നെൽകറ്റയുമെല്ലാം സ്ഥാനാർഥിക്ക‌് നാട്ടുകാർ നൽകി. കുന്നപ്പള്ളിയിൽ കൊന്നപ്പൂവ‌് നൽകി സ്വീകരിച്ചു. ഇവിടെ 95 വയസ്സുള്ള എമ്പറ വീട്ടിൽ പാപ്പി എന്ന അമ്മൂമ്മ സ്ഥാനാർഥിയെ മാലയണിയിക്കാൻ എത്തിയത‌് ആവേശക്കാഴ‌്ചയായി. നാഷണാന്ത്രയിലെ സ്വീകരണ സമ്മേളനത്തിനിടെ മത്സരവള്ളങ്ങളുടെ മുൻ അമരക്കാരൻ നികർത്തിൽ എൻ.എൻ. കരുണാകരൻ സ്ഥാനാർഥിക്ക‌് തുഴ സമ്മാനമായി നൽകി. 60ലേറെ കേന്ദ്രങ്ങളിലെ സ്വീകരണമേറ്റുവാങ്ങി രാത്രിയോടെ പര്യടനം കണ്ടംചിറയിൽ സമാപിച്ചു. അഡ്വ. കെ. സുരേഷ‌്കുറുപ്പ‌് എം.എൽ.എ, സി.പി.എം ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ.എൻ. വേണുഗോപാൽ, ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ‌. കെ. അനിൽകുമാർ, പി.ജെ. വർഗീസ‌്, കെ.എൻ. രവി, എം.എസ‌്. സാനു അയ‌്മനം, ബാബു, വി. ജയപ്രകാശ‌്, ഏരിയ സെക്രട്ടറി ബി. ശശികുമാർ, മറ്റ‌് എൽ.ഡി.എഫ‌് നേതാക്കളായ മഹേഷ‌്ചന്ദ്രൻ, രാജീവ‌് നെല്ലിക്കുന്നേൽ, ഷാജിമോൻ, സി.വി. ചെറിയാൻ, ജയിംസ‌് കുര്യൻ, സാലി ജോർജ‌്, എ.പി. സലിമോൻ, പി.കെ. ആനന്ദക്കുട്ടൻ, പി.ജി. ഗോപി എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story