Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2019 11:29 PM GMT Updated On
date_range 31 March 2019 11:29 PM GMTമന്ത്രി എം.എം. മണി ആശുപത്രി വിട്ടു; വോട്ട് ചോദിക്കാനും മറന്നില്ല
text_fieldsbookmark_border
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വൈദ്യുതി മന്ത്രി എം.എം. മണി ആശുപത്രി വിട്ടു. വെള്ളിയാഴ് ച ഉച്ചക്ക് 12നാണ് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽനിന്ന് മന്ത്രിയെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. ക്രിയാറ്റിൻെറ അളവിൽ വ്യത്യാസം വന്നതിനെ തുടർന്നാണ് നെഫ്രോളജി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിലെത്തിയശേഷം മെഡിസിൻ, പകർച്ചവ്യാധി വിഭാഗം, ശ്വാസകോശ വിഭാഗം, ഉദരസംബന്ധമായ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ മേധാവികൾ നേരിെട്ടത്തി മന്ത്രിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, വയറ്റിലെ അസ്വസ്ഥതയെ തുടർന്ന് ശരീരത്തിൽനിന്ന് ജലാംശം നഷ്ടപ്പെട്ടതുമൂലം ഉണ്ടായ ആരോഗ്യപ്രശ്നമൊഴിച്ച് മറ്റൊന്നും ഇല്ലാത്തതിനാൽ ഞായറാഴ്ച ഉച്ചക്ക് ശേഷം ആശുപത്രി വിട്ടു. ആശുപത്രിയിൽ എത്തിയപ്പോൾ മുതൽ ചികിത്സയിൽ കഴിയുമ്പോഴും ആശുപത്രി വിട്ടപ്പോഴും ഡോക്ടർമാർ അടക്കമുള്ളവർക്ക് നന്ദി രേഖപ്പെടുത്തിയതോടൊപ്പം തന്നെ ശുശ്രൂഷിച്ച ജീവനക്കാർ ഏത് പാർലമൻെറ് മണ്ഡലത്തിൽപെട്ടതാണെന്ന് അറിഞ്ഞ ശേഷം ആ മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ചാണ് മന്ത്രി ആശുപത്രി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story