Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2019 11:31 PM GMT Updated On
date_range 15 March 2019 11:31 PM GMTപതിനാലുവർഷം മുമ്പ് പനംകുട്ടിയിൽ കാലുകൾ കണ്ടെത്തിയ സംഭവം; ക്രൈംബ്രാഞ്ച‌് അന്വേഷണം ഊർജിതമാക്കുന്നു
text_fieldsbookmark_border
തൊടുപുഴ: പനംകുട്ടിയിൽ പെരിയാർ പുഴയോരത്ത‌് 14 വർഷം മുമ്പ് ഛേദിക്കപ്പെട്ടനിലയിൽ മനുഷ്യക്കാലുകൾ കണ്ടെത്തിയ സംഭ വത്തിൽ ക്രൈംബ്രാഞ്ച‌് അന്വേഷണം ഊർജിതമാക്കുന്നു. ഇടുക്കി പണിക്കൻകുടി കുന്നപ്പിള്ളിൽ ജോസഫിെൻറ മകൻ ജോസിെൻറ(49) കാലുകളാണ‌് ഛേദിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന‌് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ‌് കാലുകൾ വെട്ടിമാറ്റിയതെന്നാണ‌് ഫോൻസിക‌് വിഭാഗത്തിെൻറ നിഗമനം. ഈ സാഹചര്യത്തിൽ ജോസിനെ കാണാതായത‌് സംബന്ധിച്ചുള്ള അന്വേഷണവും ലോക്കൽ പൊലീസിൽനിന്ന് ക്രൈംബ്രാഞ്ച‌് ഏറ്റെടുത്തു. ഇടുക്കി ജില്ല ക്രൈംബ്രാഞ്ച‌് ഡിറ്റക്ടിവ‌് ഇൻസ‌്പെക്ടർ സാജു വർഗീസാണ‌് അന്വേഷണ ഉദ്യോഗസ്ഥൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story