Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതോമസ്​ ചാഴികാടനെ...

തോമസ്​ ചാഴികാടനെ അംഗീകരിക്കില്ലെന്ന്​ കോൺഗ്രസ്​ കോട്ടയം മണ്ഡലം കമ്മിറ്റി

text_fields
bookmark_border
കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർഥി തോമസ് ചാഴികാടനെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കോൺഗ്രസ് കോട്ടയം നി യോജകമണ്ഡലം കമ്മിറ്റി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ബഹളത്തിനൊടുവിൽ പിരിച്ചുവിട്ടു. ഇതോടെ, കേരള കോൺഗ്രസ് എം പൊട്ടിത്തെറിക്ക് പിന്നാലെ കോൺഗ്രസിലും അഭിപ്രായഭിന്നത മറനീക്കി പുറത്തുവന്നു. ചൊവ്വാഴ്ച ചേരാനിരുന്ന ഡി.സി.സി യോഗം മാറ്റിവെച്ചതിനുപിന്നാലെ ചേർന്ന കോണ്‍ഗ്രസ് കോട്ടയം നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തിലാണ് രൂക്ഷ വിമര്‍ശനമുണ്ടായി. ജോസ് കെ.മാണിയുടെ ചൂണ്ടുവിരലായി കോണ്‍ഗ്രസ് മാറുകയാണോയെന്നും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ റോളൊന്നുമില്ലേയെന്നുമുള്ള പ്രതികരണങ്ങള്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായി. തുടക്കത്തില്‍ തന്നെ ചാഴികാടനെ മത്സരിപ്പിക്കുമെന്നു പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ല. ഒടുവില്‍ പി.ജെ. ജോസഫിനെയും പിണക്കിയുള്ള തീരുമാനം ഉറച്ച മണ്ഡലം നഷ്ടപ്പെടാൻ ഇടയാക്കും. ഇടതുസ്ഥാനാർഥി വി.എൻ. വാസവനെ വിജയിപ്പിക്കാന്‍ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമാണോയിതെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും ഒരുവിഭാഗം പ്രവർത്തകർ ആരോപണമുന്നയിച്ചു. വിമര്‍ശനം രൂക്ഷമായതോടെയാണ് യോഗം പിരിച്ചുവിട്ടത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്, കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, ജോണി ജോസഫ്, ബോബന്‍ തോപ്പില്‍, അനീഷ് വരമ്പിനകം, നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന, കൗണ്‍സിലര്‍മാര്‍ എന്നിവർ പങ്കെടുത്തു. എന്നാല്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗമല്ലെന്നും പതിവുയോഗം മാത്രമാണെന്ന് നേതാക്കൾ പറഞ്ഞു. വിമര്‍ശനങ്ങള്‍ അല്ല അഭിപ്രായവ്യത്യാസങ്ങളുണ്ടായത്. ഇതൊന്നും സ്ഥാനാര്‍ഥിയുടെ വിജയസാധ്യതയെ ബാധിക്കില്ലെന്നും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story