Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഇറഞ്ഞാലിലെ മോഷണം;...

ഇറഞ്ഞാലിലെ മോഷണം; പ്രതിയുടെ രേഖാചിത്രം പൊലീസ്​ പുറത്തുവിട്ടു

text_fields
bookmark_border
കോട്ടയം: ഇറഞ്ഞാലിൽ പട്ടാപ്പകൽ വീട്ടിൽനിന്ന് സ്വർണവും ബൈക്കും കവർന്ന സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവി​െൻറ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഇറഞ്ഞാൽ െകാച്ചുപുരക്കൽ പ്രവീണി​െൻറ വീട്ടിലായിരുന്നു മോഷണം. ഏഴു പവനും ഹീറോ ഹോണ്ട സി.ഡി ഡീലക്‌സ് ബൈക്കും മൊബൈൽ ഫോണുമാണ് കവർന്നത്. മോഷ്ടാവിനെ കണ്ട പ്രവീണി​െൻറ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ല പൊലീസിലെ സിവിൽ പൊലീസ് ഓഫിസർ രാജേഷ് മണിമലയാണ് രേഖാചിത്രം തയാറാക്കിയത്. പ്രതിയെപ്പറ്റി ഏതെങ്കിലും വിവരം ലഭിക്കുന്നവർ ഡി.വൈ.എസ്പി കോട്ടയം -9497990050, കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫിസർ -9497987071, എസ്.ഐ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ -9497980326 നമ്പറുകളിൽ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടിനായിരുന്നു സംഭവം. പ്രവീണി​െൻറ മാതാവ് പൊന്നമ്മയും പിതാവ് നാണപ്പനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പൊന്നമ്മ പുറത്തേക്ക് ഇറങ്ങിയ തക്കം നോക്കിയാണ് പ്രതി വീട്ടിനുള്ളിൽ കയറി മോഷണം നടത്തി മടങ്ങിയത്. പ്രതി എത്തിയ ഹോണ്ട യൂനികോൺ ബൈക്ക് ഇവിടെ ഉപേക്ഷിച്ച ശേഷമായിരുന്നു രക്ഷപ്പെട്ടത്. ഉപേക്ഷിച്ച െബെക്ക് കോട്ടയം ചന്തക്കവലയിൽനിന്ന് മോഷ്ടിച്ചതാണെന്ന് പൊലീസ് കെണ്ടത്തിയിട്ടുണ്ട്. ചന്തക്കവലയിലെ സ്ഥാപനത്തിലെ ജീവനക്കാര​െൻറ ബൈക്കാണ് ഇത്. ശനിയാഴ്ച രാത്രിയാണ് ബൈക്ക് േമാഷണം പോയത്. ചന്തക്കവലയിൽനിന്ന് ബൈക്ക് മോഷ്ടിക്കുന്നതി​െൻറയും ഇറഞ്ഞാലിലെ വീട്ടിലെത്തിയതി​െൻറയും സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇറഞ്ഞാലിൽനിന്ന് കവർന്ന ഫോൺ സ്വിച്ച്ഓഫ് ആയിട്ടില്ല. ഈ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. തീപിടിത്തം കോട്ടയം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം തീപിടിത്തം. തിങ്കളാഴ്ച ഉച്ചയോടെ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ ആളൊഴിഞ്ഞ പറമ്പിലെ ചവറുകൂനക്കാണ് ആദ്യം തീപിടിച്ചത്. ഇത് പടരുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ആദ്യം കണ്ടത്. ടിന്‍ ഷീറ്റ് കൊണ്ട് മറച്ച പറമ്പില്‍നിന്ന് വലിയ തോതില്‍ പുകയുയര്‍ന്നത് ആശങ്കയുണ്ടാക്കി. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story