Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2019 11:31 PM GMT Updated On
date_range 27 Feb 2019 11:31 PM GMTഅനില്‍കാന്ത് വിജിലന്‍സ് എ.ഡി.ജിപി
text_fieldsbookmark_border
തിരുവനന്തപുരം: മേഖല എ.ഡി.ജി.പിമാരുടെ തസ്തിക നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ദക്ഷിണ മേഖല എ.ഡി.ജി .പിയായിരുന്ന അനില്‍കാന്തിനെ വിജിലന്‍സ് എ.ഡി.ജി.പിയായി നിയമിക്കും. ഇതുസംബന്ധിച്ച ഉത്തരവ് വ്യാഴാഴ്ച ഇറങ്ങും. വിജിലന്‍സ് മേധാവിയായിരുന്ന ബി.എസ്. മുഹമ്മദ് യാസിന് വ്യാഴാഴ്ച വിരമിക്കുന്ന ഒഴിവിലാണ് അനില്‍കാന്തിെൻറ നിയമനം. ഉത്തരമേഖല എ.ഡി.ജി.പിയായിരുന്ന രാജേഷ് ദിവാന് സ്ഥാനമൊഴിഞ്ഞതിനെതുടര്‍ന്ന് ഈ തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. അനില്കാന്തിനെകൂടി മാറ്റിയതോടെ രണ്ട് മേഖല എ.ഡി.ജി.പിമാരുടെയും തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മനോജ് എബ്രഹാമിനെ എ.ഡി.ജി.പിയായി ഉയര്‍ത്തിയതോടെ തിരുവനന്തപുരം റേഞ്ച് ഐ.ജി സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. BOX 51 ഡിവൈ.എസ്.പിമാരെ മാറ്റി തെരഞ്ഞെടുപ്പ് കമീഷെൻറ നിർദേശപ്രകാരം 51 ഡിവൈ.എസ്.പിമാരെ മാറ്റിനിയമിച്ചു. അതത് ജില്ലകളില്‍ സുരക്ഷ ചുമതലയുണ്ടായിരുന്നവരെ ആദ്യം മാറ്റിയെങ്കിലും പിന്നീട് സ്പെഷല്‍ ബ്രാഞ്ച് ഒഴിച്ച് എല്ലാവരെയും മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞമാസം മാറ്റിനിയമിച്ച പലരെയും ബുധനാഴ്ച ഇറങ്ങിയ ഉത്തരവില്‍ വീണ്ടും മാറ്റിനിയമിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story