Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2019 11:31 PM GMT Updated On
date_range 17 Feb 2019 11:31 PM GMTകേരളത്തിനാവശ്യം ബൃഹദ് ടൂറിസം പദ്ധതികൾ -അല്‍ഫോൻസ് കണ്ണന്താനം
text_fieldsbookmark_border
വാഗമണ്‍/ ഇടുക്കി: പ്രധാന ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ച് ബൃഹത്പദ്ധതികളാണ് കേരളത്തിന് ആവശ്യമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൻസ് കണ്ണന്താനം. വാഗമണ്ണില്‍ സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായ പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി ഇക്കോ ടൂറിസം സര്‍ക്യൂട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കൂടുതല്‍ വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് സുസ്ഥിര പദ്ധതികള്‍ കൊണ്ടുവരണം. ഓരോ പ്രദേശങ്ങളിലും ആയിരം ഏക്കറെങ്കിലും ഏറ്റെടുത്ത് അന്താരാഷ്ട്ര വിദഗ്ധരെകൊണ്ടുവന്ന് ഡിസൈന്‍ ചെയ്യിക്കണം. ഓരോ കേന്ദ്രങ്ങളിലും ടൂറിസത്തിനായി സമഗ്രമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. എട്ടു കോടി ജനങ്ങളാണ് ടൂറിസത്തെ ആശ്രയിച്ചു കഴിയുന്നത്. ഇതില്‍ ഏഴ് കോടി ജനങ്ങളും പാവപ്പെട്ടവരാണ്. അന്താരാഷ്ട്ര ടൂറിസം മേഖലയുമായി താരതമ്യം ചെയ്താല്‍ 400 ശതമാനമാണ് വിദേശസഞ്ചാരികളിലെ വര്‍ധന. സംസ്ഥാന സര്‍ക്കാറിെൻറ സഹകരണത്തോടെയാണ് എല്ലാ പദ്ധതിയും നടപ്പാക്കുന്നത്. കേന്ദ്ര പദ്ധതി, സംസ്ഥാന പദ്ധതി എന്നൊക്കെ വേര്‍തിരിച്ച് കാണുന്നതില്‍ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. സംസ്ഥാന ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ സ്വാഗതം പറഞ്ഞു. ഇടുക്കി എം.പി ജോയ്സ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. പീരുമേട് എം.എൽ.എ ഇ.എസ്. ബിജിമോള്‍, ഹിന്ദുസ്ഥാന്‍ പ്രിഫാബ് ലിമിറ്റഡ് സി.എം.ഡി രാജേഷ് ഗോയല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പത്തനംതിട്ട-ഗവി-വാഗമണ്‍-തേക്കടി ഇക്കോ-ടൂറിസം സർക്യൂട്ടിന് 76.55 കോടിയാണ് വകയിരുത്തിയത്. ഇതില്‍ 61.23 കോടി നല്‍കി. കെ.ടി.ഡി.സി മുഖാന്തരമാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ഹിന്ദുസ്ഥാന്‍ പ്രീഫാബ്, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, കെ.ഐ.ഐ.ഡി.സി എന്നിവരാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story