Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2019 11:31 PM GMT Updated On
date_range 15 Feb 2019 11:31 PM GMTമിനിറ്റ്സിൽ കൃത്രിമം: ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങള്‍ ബഹിഷ്‌കരിച്ചു
text_fieldsbookmark_border
എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തില്‍ ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന ധനകാര്യ സ്റ്റാൻഡിങ് കമ് മിറ്റി യോഗം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. എൽ.ഡി.എഫ് ഭരിക്കുന്ന ഗ്രാമപഞ്ചായത്തില്‍ വ്യാഴാഴ്ചയാണ് സംഭവം. കഴിഞ്ഞ കമ്മിറ്റിയിലെടുത്ത തീരുമാനം മിനിറ്റ്സില്‍ രേഖപ്പെടുത്തിയില്ലെന്നാരോപിച്ചാണ് ഭരണകക്ഷി അംഗമായ പി.എ. ഇര്‍ഷാദ്, പ്രതിപക്ഷ അംഗങ്ങളായ പ്രകാശ് പുളിയ്ക്കൻ, പി. അനിത എന്നിവര്‍ ബഹിഷ്‌കരിച്ചത്. ആറ് പേരടങ്ങുന്ന സ്റ്റാൻഡിങ് കമ്മിറ്റിയില്‍ രണ്ടുപേര്‍ എത്തിയില്ല. ഇതോടെ യോഗം ശനിയാഴ്ചത്തേക്ക് മാറ്റി. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേര്‍ന്ന് അംഗീകരിച്ച ശേഷം മാത്രമേ ബജറ്റ് ജനറൽ കമ്മിറ്റിയിൽ അവതരിപ്പിക്കാൻ കഴിയൂ. കാരിത്തോട്, മ്ലാക്കയം ഭാഗത്തെ പുറമ്പോക്കിലെ മരങ്ങള്‍ മുറിച്ച് കടത്തിയ സംഭവത്തില്‍ കഴിഞ്ഞ നവംബര്‍ 13ന് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നതായി ബഹിഷ്‌കരണം നടത്തിയ അംഗങ്ങള്‍ പറഞ്ഞു. ഇത് പഞ്ചായത്തിെൻറ ജനറല്‍ കമ്മിറ്റിയില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ മിനിറ്റ്സ് വായിച്ചപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത ഭാഗം ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് സിപി.എം അംഗമടക്കം ഇറങ്ങിപ്പോയത്. പുറമ്പോക്ക് ഭൂമിയിലെ വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടിക്കടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ വൈകുന്നതും മിനിറ്റ്സിൽ കൃത്രിമം നടത്തിയതും അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍, രണ്ടുമാസം മുമ്പുള്ള സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനം ജനറല്‍ കമ്മിറ്റി അംഗീകരിച്ചതായും മിനിറ്റ്സില്‍ തീരുമാനം രേഖപ്പെടുത്തിയിരുന്നെന്നും സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ ഗിരിജമോള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story