Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2018 5:01 AM GMT Updated On
date_range 17 Oct 2018 5:01 AM GMTവെച്ചൂർ പുത്തൻകായലിെൻറ പുറംബണ്ട് തകർത്ത് അനധികൃത കക്ക ഖനനം
text_fieldsbookmark_border
വൈക്കം: വെച്ചൂർ പുത്തൻകായലിെൻറ പുറംബണ്ട് തകർത്ത് അനധികൃതമായി വെള്ള കക്ക ഖനനം നടത്തുന്നതായി പരാതി. 762 ഏക്കറിലുള്ള കായലിെൻറ ചുറ്റുമുള്ള പുറംബണ്ടിനടിയിൽനിന്ന് വെള്ള കക്ക ഖനനം ചെയ്യുന്നതിനെ തുടർന്ന് പലതവണ കൃഷിയിടം വെള്ളത്തിൽ മുങ്ങിയിരുന്നു. രണ്ടുമാസം മുമ്പ് പ്രളയത്തെ തുടർന്ന് രണ്ട് സ്ഥലങ്ങളിൽ മീറ്ററുകളോളം ബണ്ട് തകർന്ന് പുത്തൻകായലിലെ കൃഷിഭൂമി പൂർണമായി വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്ന് കർഷകർ ലക്ഷങ്ങൾ ചെലവഴിച്ചാണ് ബണ്ട് പുനർനിർമിച്ചത്. എന്നാൽ, വീണ്ടും കക്ക ഖഖനം നടത്തുന്നത് ബണ്ടിന് ഭീഷണിയാകുന്നതായി കർഷകർ പറയുന്നു. രാത്രി വലിയ വള്ളങ്ങളിൽ സംഘം ചേർന്നെത്തിയാണ് പുറംബണ്ട് തകർത്ത് വെള്ള കക്ക ഖനനം നടത്തുന്നത്. അധികൃതർക്ക് നിരവധി തവണ പരാതി നൽയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. തെങ്ങും വാഴയും പച്ചക്കറി അടക്കമാണ് ഇവിടെ കൃഷി ചെയ്യുന്നത്. 400ഓളം കർഷകർക്ക് ഭൂമിയുള്ള ഇവിടെ 16 പേരാണ് പുറംബണ്ടിനോടു ചേർന്ന് വീടുെവച്ച് താമസിക്കുന്നത്. കൃഷിഭൂമിയുടെയും ബണ്ടിെൻറയും സംരക്ഷണത്തിന് നേതൃത്വം നൽകുന്നത് കൈപ്പുഴ-വെച്ചൂർ കായൽ കർഷക സഹകരണ സംഘമാണ്. ഇവരും ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇവിടെ നാളികേര മോഷണം പതിവാണെന്നും കർഷകർ പറയുന്നു. യുവാക്കളുടെ സംഘമാണ് വള്ളത്തിലെത്തി തേങ്ങ മോഷ്ടിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മൂന്ന് ചാക്ക് തേങ്ങയുമായി വെച്ചൂർ അംബികാ മാർക്കറ്റ് നഗരിന ഭാഗത്തുള്ള മൂന്ന് യുവാക്കളെ കർഷകർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. തണ്ണീർമുക്കത്തുനിന്ന് ചൂണ്ടയിടാനെന്ന വ്യാജേന ചെറുവള്ളങ്ങളിലെത്തുന്നവരും ഇവിടെനിന്ന് തേങ്ങയും മറ്റും മോഷ്ടിക്കുന്നുണ്ട്. വാഴക്കുലയും വാഴയിലയും വെട്ടിക്കൊണ്ടുപോകുന്നതായും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story