Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:38 AM GMT Updated On
date_range 13 Jan 2018 5:38 AM GMTപെരിയാർ കടുവ സങ്കേതം സംരക്ഷിക്കാൻ യുവനിര കാട്ടിനുള്ളിലേക്ക്
text_fieldsbookmark_border
കുമളി: രാജ്യത്തെ പ്രമുഖ കടുവ സംരക്ഷണകേന്ദ്രത്തിന് ഇനി യുവനിരയുടെ കാവൽ. രണ്ടുദിവസം നീണ്ട പെരിയാർ പരിചയപ്പെടൽ പരിപാടിക്കുശേഷം യുവനിര കാട്ടിനുള്ളിലേക്ക് നീങ്ങി. പൊലീസിൽ ജോലിലഭിച്ചത് ഉപേക്ഷിച്ച് വനപാലനത്തിനെത്തിയവരും ഇവരിലുണ്ട്. പെരിയാർ കടുവ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനിൽപെട്ട തേക്കടി, പെരിയാർ, വള്ളക്കടവ് റേഞ്ചുകളിലായി ഇവർക്ക് പരിശീലനം നൽകിയിരുന്നു. ഇതാദ്യമായാണ് ഇത്രയധികം യുവാക്കൾ കടുവ സങ്കേതത്തിെൻറ കാവലിന് എത്തുന്നത്. വനിതകൾ ഉൾെപ്പടെ 48 പേരാണ് പുതുതായി വനസംരക്ഷണ ജോലിക്കെത്തിയത്. പെരിയാറിെൻറ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ, ആയുധപരിശീലനം, കടുവ സംരക്ഷണം തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിൽ രണ്ടുദിവസം നീണ്ട ക്യാമ്പാണ് പുതുമുഖങ്ങൾക്കായി സംഘടിപ്പിച്ചത്. തേക്കടി വനശ്രീയിൽ നടന്ന പരിപാടിയിൽ 11വനിതകൾ ഉൾെപ്പടെ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരാണ് പങ്കെടുത്തത്. ക്യാമ്പിന് കടുവ സങ്കേതം ഫീൽഡ് ഡയറക്ടർ ജോർജ് പി. മാത്തച്ചൻ, െഡപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ. ഡോ. ബാലസുബ്രഹ്മണ്യം, സൈമൺ ഫ്രാൻസിസ്, ഡോ. സതീഷ് ചന്ദ്രൻ, അബ്ദുൽ ബഷീർ, ഡോ. ആഷാറാണി തുടങ്ങിയവർ നേതൃത്വം നൽകി. യുവനിരയെ പെരിയാർ, വള്ളക്കടവ് റേഞ്ചുകളിലാണ് നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story