Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:38 AM GMT Updated On
date_range 13 Jan 2018 5:38 AM GMTഒാഖി ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഒരാഴ്ച കഴിഞ്ഞ് സംസ്കരിക്കും
text_fieldsbookmark_border
ഇനിയും കണ്ടെത്താൻ 134പേരെന്ന് സർക്കാർ കണക്ക് തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനുശേഷം കടലിൽനിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാത്തവ ഒരാഴ്ചകൂടി കഴിഞ്ഞശേഷം സംസ്കരിക്കും. 16 മൃതദേഹങ്ങളാണ് തിരിച്ചറിയാൻ കഴിയാതെ വിവിധ സർക്കാർ ആശുപത്രികളിലെ മോർച്ചറികളിലുള്ളത്. കണ്ടെടുത്ത് 30 ദിവസത്തിൽ കൂടുതലായവയും ഇതിലുണ്ട്. പലതും കടലിൽനിന്ന് കണ്ടെടുക്കുമ്പോൾത്തന്നെ അഴുകി വികൃതമായ നിലയിലായിരുന്നു. എറണാകുളത്ത് അഞ്ചും മലപ്പുറം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ മൂന്നുവീതവും തൃശൂരിലും മലപ്പുറത്തും ഒന്നുവീതവും മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. മത്സ്യബന്ധനത്തിനുപോയി കടലിൽ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയവരുടെ ഡി.എൻ.എ പരിശോധന രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നടക്കുന്നുണ്ട്. ഇത് ഒരാഴ്ചകൂടി തുടരാനാണ് തീരുമാനം. ഏതെങ്കിലും തരത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയുമോ എന്നറിയാനായി കാണാതായവരുടെ ബന്ധുക്കളുമായി എല്ലാ തീരദേശത്തും ഉദ്യോഗസ്ഥർ ആശയവിനിമയം നടത്തുന്നുണ്ട്. തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിലും അധികൃതരെ അറിയിക്കാം. ദുരന്തം കഴിഞ്ഞ് 43 ദിവസം പിന്നിട്ട സാഹചര്യത്തിൽ കടലിൽ കാണാതായവർ ജീവിച്ചിരിക്കാൻ ഇടയില്ലെന്ന് അധികൃതർ വിലയിരുത്തുന്നു. അതിനാൽ വിവിധ ഏജൻസികളുടെ തിരച്ചിൽ പതിവ് ചടങ്ങായി ചുരുങ്ങി. തീരദേശത്തുനിന്ന് പ്രതിഷേധം ഉണ്ടാകുമെന്നതിനാൽ തിരച്ചിൽ നിർത്തിയെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കാണാതായവർ മരിച്ചെന്ന് കണക്കാക്കി നഷ്ടപരിഹാരവും ആനുകൂല്യവും നൽകണമെന്ന് ലത്തീൻ സഭയുടെ ആവശ്യം. 324പേരെ കണ്ടെത്താനുണ്ടെന്ന പുതിയ കണക്കും അവർ സർക്കാറിന് കൈമാറി. 134പേരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് സർക്കാറിെൻറ ഔദ്യോഗിക കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story