Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപരമോന്നത...

പരമോന്നത നീതിപീഠത്തിലേക്ക് അതിരമ്പുഴയുടെ ​ൈകയൊപ്പ്

text_fields
bookmark_border
ഏറ്റുമാനൂര്‍: ഇന്ത്യയുടെ . സുപ്രീംകോടതി ജഡ്ജിമാരായി പരിഗണിക്കപ്പെടുന്ന രണ്ടുപേരില്‍ ഒരാള്‍ കോട്ടയത്തി​െൻറ വാണിജ്യകേന്ദ്രമായിരുന്ന അതിരമ്പുഴയില്‍നിന്നാണ്. അതിരമ്പുഴ കുറ്റിയില്‍ കെ.എം. ജോസഫ് ഹൈകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍നിന്ന് സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തപ്പെടുന്നത് പിതാവി​െൻറ കാലടികളെ പിന്തുടന്നാണ്. പിതാവ് കെ.കെ. മാത്യു സുപ്രീംകോടതി ജഡ്ജിയായിരുന്നു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച മാത്യു ഡല്‍ഹിയില്‍ പ്രസ് കമീഷ​െൻറയും ലോ കമീഷ​െൻറയും ചെയര്‍മാനായി സേവനം അനുഷ്ഠിക്കുന്ന 1982ലാണ് ജോസഫ് അഭിഭാഷകവൃത്തിയിലേക്ക് കടക്കുന്നത്. അതും സീനിയര്‍ അഭിഭാഷകനായ ഭണ്ഡാരിയുടെ ജൂനിയറായി സുപ്രീംകോടതിയില്‍ തന്നെ. രണ്ടു വര്‍ഷത്തിനുശേഷം നാട്ടിലെത്തി കേരള ഹൈകോടതിയില്‍ അഡ്വ. വര്‍ഗീസ് കളിയത്തി​െൻറ ജൂനിയറായും പിന്നീട് ഇദ്ദേഹം ഹൈകോടതി ജഡ്ജി ആയപ്പോള്‍ സ്വതന്ത്രനായും പ്രാക്ടീസ് തുടങ്ങി. 2004ലാണ് കേരള ഹൈകോടതി ജഡ്ജിയായി ജോസഫ് നിയമിതനായത്. പിന്നീട് ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം കിട്ടി. ഇതിനിടെ ആന്ധ്ര -തെലങ്കാന ചീഫ് ജസ്റ്റിസായി സ്ഥലം മാറ്റം വന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ചുമതലയേറ്റില്ല. ഇതിനിടെയാണ് സുപ്രീംകോടതിയിലെ സീനിയര്‍ ജഡ്ജിമാരുള്‍പ്പെടുന്ന കൊളീജിയം ജോസഫി​െൻറ പേര് സുപ്രീംകോടതി ജഡ്ജിയായി നിർദേശിച്ചത്. പ്രസിഡൻറ് ഉത്തരവില്‍ ഒപ്പിടുന്നതോടെ േജാസഫ് പരമോന്നത നീതിപീഠത്തി​െൻറ ഭാഗമാകും. ഇത് രണ്ടാം തവണയാണ് കെ.എം. ജോസഫ് സുപ്രീംകോടതി ജഡ്ജിയായി പരിഗണിക്കപ്പെടുന്നത്. ജസ്റ്റീസ് ഠാക്കൂറി​െൻറ നേതൃത്വത്തിലുള്ള കൊളീജിയം നേരത്തേ ഇദ്ദേഹത്തെ ശിപാര്‍ശ ചെയ്തിരുന്നു. 2016ല്‍ ഹരീഷ് റാവത്ത് സര്‍ക്കാറിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർെപ്പടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ എടുത്ത നടപടി ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരുന്ന ജോസഫ് അടങ്ങിയ െബഞ്ച് റദ്ദാക്കിയിരുന്നു. ഈ കാരണത്താല്‍ പിന്നീട് ജസ്റ്റിസ് കേഹാര്‍ നേതൃസ്ഥാനത്തെത്തിയ കൊളീജിയം കെ.എം. ജോസഫി​െൻറ പേര് ലിസ്റ്റില്‍നിന്ന് വെട്ടി. ഏറെ കഴിവുള്ള ജോസഫിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് കൊളീജിയം അംഗമായ ജസ്റ്റിസ് ചെലമേശ്വര്‍ രേഖാമൂലം വിയോജനക്കുറിപ്പും നല്‍കിയിരുന്നു. ചേര്‍ത്തല മൂലേതരകന്‍ കുടുംബാംഗം അമ്മിണിയാണ് മാതാവ്. കെ.എം. ജോസഫി​െൻറ കുടുംബം ഇപ്പോള്‍ എറണാകുളം ശിവരാമന്‍ മേനോന്‍ റോഡിലാണ് താമസം. ഭാര്യ:- ചേര്‍ത്തല വട്ടക്കാട്ടുശേരി കുടുംബാംഗം ആന്‍സി. മക്കള്‍: അഡ്വ. വിനയ് (ഹൈകോടതി), ടാനിയ. - ബി. സുനില്‍കുമാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story