Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2018 5:35 AM GMT Updated On
date_range 27 Feb 2018 5:35 AM GMTവനിത കമീഷൻ വിവാഹപൂർവ കൗണ്‍സലിങ് തെള്ളകത്ത്
text_fieldsbookmark_border
േകാട്ടയം: സംസ്ഥാന വനിത കമീഷൻ നേതൃത്വത്തില്‍ വിവാഹ പൂര്‍വ കൗണ്‍സലിങ് മാര്‍ച്ച് 17, 18 തീയതികളില്‍ തെള്ളകത്ത് ആമോസ് സെൻററിൽ നടത്തുമെന്ന് കമീഷൻ അംഗം ഇ.എം. രാധ അറിയിച്ചു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന വനിത കമീഷന്‍ മെഗ അദാലത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നിയമപരവും ആരോഗ്യപരവും സൈബര്‍ സംബന്ധവുമായ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. വിവാഹമോചനങ്ങളും വിവാഹേതരബന്ധങ്ങളും സംബന്ധിച്ച പരാതികള്‍ കമീഷന് മുന്നിലെത്തുന്ന സാഹചര്യത്തിൽ വിവാഹിതര്‍ക്കും കൗൺസലിങ് പ്രോഗ്രാം, ലീഗല്‍ വർക്ഷോപ് തുടങ്ങിയവ ആസൂത്രണം ചെയ്യുന്നതായും അവർ പറഞ്ഞു. 76 പരാതികളില്‍ 28 എണ്ണം തീര്‍പ്പാക്കി. 18 എണ്ണത്തിൽ പൊലീസ് റിപ്പോർട്ട് തേടി. ആറ് എണ്ണം വനിത സെല്ലിലേക്കും മൂന്ന് എണ്ണം കൗണ്‍സലിങ്ങിനും 21 എണ്ണം അടുത്ത സിറ്റിങ്ങിലേക്കും മാറ്റി. കോട്ടയം ജില്ല പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ കമീഷന്‍ ഡയറക്ടര്‍ വി.യു. കുര്യാക്കോസ്, സി.എ. ജോസ്, സേതുലക്ഷ്മി, മീര രാധാകൃഷ്ണന്‍ തുടങ്ങിയവർ പരാതികള്‍ പരിഗണിച്ചു. അടുത്ത അദാലത് മാര്‍ച്ച് 21ന് നടക്കും. വയോധികയെ തെരുവിൽനിന്ന് ആട്ടിയോടിച്ചു; കുടുംബം പട്ടിണിയിൽ കോട്ടയം: അനധികൃത കൈയേറ്റമെന്ന് ആരോപിച്ച് വയോധികയെ തെരുവിൽനിന്ന് ആട്ടിയോടിച്ചു. റോഡരികിലെ നടപ്പാതയിൽ കച്ചവടം നടത്തിയിരുന്ന മൂലവട്ടം സുൽഫി മൻസിലിൽ മൈതീൻ കുഞ്ഞിെൻറ ഭാര്യ എസ്. ഫാത്തിമബീവിയാണ് (70) ദുരിതത്തിലായത്. പച്ചക്കറിയും മുട്ടയും ഉണക്കമീനും വിറ്റാണ് 30 വർഷമായി കുടുംബം പുലർത്തുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. നഗരസഭ ഓഫിസിനു സമീപത്തെ റോഡരികിലെ ഫുട്പാത്തിലായിരുന്നു ഇവരുടെ കച്ചവടം. അനധികൃത കച്ചവടമാണെന്ന് ആരോപിച്ച് ഒരുസംഘമെത്തി പച്ചക്കറിത്തട്ടും സാധനങ്ങളും റോഡിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഇവർ ഇരുന്ന സ്ഥലം ഇരുമ്പുകമ്പി ഉപയോഗിച്ച് കെട്ടിയടച്ചു. ദയനീയാവസ്ഥ നഗരസഭ അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ലൈസൻസില്ലാത്ത കച്ചവടത്തെ സഹായിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചു. ഒടുവിൽ കച്ചവടം ചെയ്യാൻ വീണ്ടും ഇതേ സ്ഥലത്ത് എത്തിയെങ്കിലും സംഘം ഭീഷണിപ്പെടുത്തി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഭർത്താവ് മൊയ്തീൻ കുഞ്ഞിെൻറ ചികിത്സക്കും മരുന്നിനും പണം കണ്ടെത്താനാതെ വിഷമിക്കുകയാണ് അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story