Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2018 5:35 AM GMT Updated On
date_range 26 Feb 2018 5:35 AM GMTവേനൽ കടുക്കുന്നു; ജലസേചന പദ്ധതികളുടെ വിസ്തീർണവും കുറയുന്നു
text_fieldsbookmark_border
കോട്ടയം: വേനൽ കനത്തതോടെ സംസ്ഥാനത്തെ ചെറുതും വലുതുമായ ഭൂരിപക്ഷം ജലസേചന പദ്ധതികളും വറ്റിവരണ്ടു. ഇതോടെ സംസ്ഥാനത്തെ ജലസേചന സൗകര്യമുള്ള പ്രദേശങ്ങളുടെ വിസ്തീർണവും ചുരുങ്ങിയതായി ഭൂഗർഭ ജലവകുപ്പിെൻറ റിപ്പോർട്ട്. സംസ്ഥാന സാമ്പത്തിക അവലോകന റിപ്പോർട്ടിലും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നു. ഇരുറിപ്പോർട്ടും ഗൗരവമായി കാണാൻ സർക്കാർ റവന്യൂ-ജലസേചന വകുപ്പുകൾക്ക് നിർദേശം നൽകി. 2014-15ൽ 4.14 ലക്ഷം ഹെക്ടറായിരുന്നു ജലസേചന സൗകര്യമുള്ള പ്രദേശങ്ങളുടെ വലുപ്പം. 2015-16ൽ ഇത് 3.90 ലക്ഷം ഹെക്ടറും 2017ൽ 3.77 ലക്ഷം ഹെക്ടറായും കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ജലസേചനത്തിെൻറ ഏറ്റവും വലിയ സ്രോതസ്സായ കിണറുകൾ വറ്റിവരളുന്നതായും ബഹുഭൂരിപക്ഷം കിണറുകളും ഇപ്പോൾ ജലമില്ലാത്ത അവസ്ഥയിലാണെന്നും ഭൂഗർഭ ജലവകുപ്പ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് 1.22 ലക്ഷം ഹെക്ടർ പ്രദേശത്ത് കിണറുകളിലൂടെയാണ് ജലസേചനം. ഇത് നാമമാത്രമായെന്നും സർക്കാർ നിർമിച്ച കനാലുകൾ അടക്കമുള്ള ജലസേചന പദ്ധതികളുടെ സ്ഥിതി അതിദയനീയമാണെന്നും അടിയന്തര പരിഹാരമില്ലെങ്കിൽ ജലദൗർലഭ്യം പരിഹരിക്കാൻ പ്രയാസം നേരിടുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ നടപ്പാക്കുന്നതും നടപ്പാക്കിയതുമായ പല ജലസേചന പദ്ധതികളും വെള്ളമില്ലാത്ത അവസ്ഥയിലാണ്. തദ്ദേശസ്ഥാപനങ്ങൾ കോടികൾ ചെലവഴിച്ച് നടപ്പാക്കിയ ചെറുതും വലുതുമായ പദ്ധതികളും ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ല. സംയോജിത നീർത്തട പരിപാലന പദ്ധതികളും അവതാളത്തിലാണ്. പദ്ധതികൾ പലതും പാതിവഴിയിലുമാണ്. സാമ്പത്തിക പ്രതിസന്ധിയും ഇതിന് കാരണമാണ്. ഭൂരിപക്ഷം പദ്ധതികളും അവതാളത്തിലായത് ഫണ്ടില്ലാത്തതിനാലാണെന്നും ഇക്കാര്യത്തിൽ സർക്കാർ ഇടെപടൽ വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. നദികളുെട സംരക്ഷണത്തിനും ജലദുരുപയോഗം തടയാനും കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്. വിശദ റിപ്പോർട്ട് ഉടൻ സർക്കാറിന് സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സി.എ.എം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story